കൊച്ചി: കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് മൂന്നു പേർ മരിച്ച സംഭവത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡിനെ അതി രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഇടഞ്ഞോടിയ ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ഗുരുവായൂർ ദേവസ്വം ബോർഡാണെന്നും ആനകളെ നൂറ് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.
കഴിഞ്ഞ ദിവസം ഗുരുവായൂർ ദേവസ്വം ബോർഡിന്റെ രണ്ട് ആനകളാണ് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ഇടഞ്ഞത്. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ആന കൊട്ടകയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയാണ് കോടതി വിശദീകരണം തേടിയത്. കൊയിലാണ്ടി അപകടത്തിൽ ഹൈക്കോടതി സ്വമേധയായെടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം.
ക്യാംപിലെ ഭക്ഷണം അത്രപോര; പ്രത്യേക ഭക്ഷണം പുറത്തുനിന്നു വരുത്തിച്ച് കഴിച്ച് സൂപ്പര്‍ താരം വിരാട്ട് കോഹ്‌ലി
കൂടാതെ പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിർത്തിയെന്നും ഇത്രയും ദൂരം എന്തിനാണ് വിശ്രമമില്ലാതെ ആനയെ കൊണ്ടുപോയതെന്നും കോടതി ചോദിച്ചു. ആനകളെ നൂറ് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യിപ്പിച്ചത് എന്തിനാണെന്നും കൊയിലാണ്ടിയിൽ ഇടഞ്ഞോടിയ ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ഗുരുവായൂർ ദേവസ്വം ബോർഡാണെന്നും കോടതി പറഞ്ഞു. ചട്ടപ്രകാരം നൂറ് കിലോമീറ്ററിൽ കൂടുതൽ ആനകളെ യാത്ര ചെയ്യിപ്പിക്കാൻ പാടില്ല. എന്നാൽ നൂറ്റിയമ്പത് കിലോമീറ്ററോളം സഞ്ചരിച്ചാണ് ആനയെ കൊയിലാണ്ടിയിലെത്തിച്ചത്.
അതേസമയം ആനകളുടെ ഉത്തരവാദിത്തം ഉടമസ്ഥനാണെന്നും കോടതി നിരീക്ഷിച്ചു. ആനകൾക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. നീണ്ട നേരത്തെ വെടിക്കെട്ടിന് ശേഷമാണ് ആന വിരണ്ടോടുന്നത്. എന്തിനാണ് ആനകളുടെ ഇത്രയും അടുത്ത് വച്ച് പടക്കം പൊട്ടിച്ചതെന്നും അതിനുള്ള അനുമതി നൽകിയതെന്നും കോടതി ചോദിച്ചു. അതേസമയം കേസ് കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. കേസിൽ വനം വകുപ്പിനോടും ദേവസ്വം ബോർഡിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്