ജറുസലം: ഗാസ സിറ്റിയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ സേന. ഇന്നലെ നടത്തിയ ബോംബ് സ്ഫോടനത്തിൽ 53 പേർ കൊല്ലപ്പെട്ടു. 30 പാർപ്പിട സമുച്ചയങ്ങൾ ബോംബിട്ട് തകർത്തുവെന്നും റിപ്പോർട്ട്.
അതേസമയം ഈ മാസം മാത്രം 13000 അഭയാർത്ഥി കൂടാരങ്ങൾ ഇസ്രയേൽ സേന ബോംബിട്ട് തകർത്തു. ഗാസ സിറ്റിയിൽ മാത്രം1600 പാർപ്പിട കേന്ദ്രങ്ങൾ തകർത്തെന്ന് ഗാസ അധികൃതർ പറഞ്ഞു. ഇന്നലെ രണ്ട് പേർ പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണി മരണം 145 കുട്ടികളടക്കം 422 ആയി.
അതുപോലെ ഇതുവരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 64,871 പേർ കൊല്ലപ്പെട്ടു. അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നലെ ഇസ്രയേൽ സന്ദർശനത്തിനെത്തി. ബന്ദിമോചനം വേഗത്തിലാക്കുകയാണ് ലക്ഷ്യമെന്ന് റൂബിയോ പറഞ്ഞു.