കൊച്ചി: നാല് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ തനത് പാചക സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായ ഈസ്റ്റേൺ, പുതിയ രൂപത്തിലും രുചിയിലും ഉപഭോക്താക്കൾക്ക് പുതിയ അനുഭവം നൽകാനൊരുങ്ങുകയാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഉപഭോക്താക്കളുടെ മാറുന്ന ഇഷ്ടങ്ങൾ കൂടി പരിഗണിച്ച്, സ്വയം നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം.
പുതിയ ലോഗോയും ബ്രാൻഡ് ഐഡന്റിറ്റിയുമായി എത്തുന്ന ഈസ്റ്റേൺ, തങ്ങളുടെ പൈതൃകം കാത്തുസൂക്ഷിച്ച് കൊണ്ടുള്ള ഒരു നവീകരണമാണ് ലക്ഷ്യമിടുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെയും മസാലകളുടെയും വിവിധ പാചക വിഭവങ്ങൾ ഒരുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഈസ്റ്റേൺ, പുതിയ ലോഗോയിലും പാക്കേജിംഗിലും നാല് പതിറ്റാണ്ടിന്റെ സത്തയും ആധുനികതയും ഒരുപോലെ ഉൾക്കൊള്ളിച്ചിരിക്കുന്നു.
മാറ്റത്തിന്റെ ഭാഗമായി, ‘ഫ്‌ലേവേഴ്‌സ് ഓഫ് അറേബ്യ’ എന്ന പുതിയ ഭക്ഷണ ഉൽപ്പന്ന ശ്രേണിയും ഈസ്റ്റേൺ അവതരിപ്പിക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട അറേബ്യൻ വിഭവങ്ങളെ കേരളത്തിന്റെ വീടുകളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഉൽപ്പന്നങ്ങളുടെ ലക്ഷ്യം. ഷവർമ മസാല, കബ്‌സ മസാല എന്നിവയാണ് ആദ്യമായി പുറത്തിറക്കുന്നത്. 50 ഗ്രാമിന് 50 രൂപയാണ് വില. എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉൽപ്പന്നങ്ങൾ ലഭ്യമാകും.
‘നാല് പതിറ്റാണ്ടിലേറെയായി ഈസ്റ്റേൺ കേരളത്തിന്റെ പ്രിയപ്പെട്ട ഭക്ഷണ ഉൽപ്പന്ന ബ്രാൻഡാണ്. എളുപ്പത്തിൽ പാചകം ചെയ്യാൻ കഴിയുന്ന പാചക വിഭവങ്ങൾ കൊണ്ട് തന്നെ ഈസ്റ്റേൺ കേരള സമൂഹത്തിന്റെ വലിയ വിശ്വാസ്യത നേടിയിട്ടുണ്ട്. മാറ്റങ്ങളെ ഉൾക്കൊണ്ട് കൊണ്ടുള്ള ഒരു പുതിയ മാറ്റത്തിനാണ് ഈസ്റ്റേൺ ശ്രമിക്കുന്നത്. ഇത്രയും വർഷം കൊണ്ടുണ്ടാക്കിയ പാരമ്പര്യത്തെ അതേ പടി നിലനിർത്തിയുള്ള പുതിയ മാറ്റം കൂടുതൽ പേരിലേക്ക് ഞങ്ങളുടെ സേവനങ്ങൾ എത്തിക്കാൻ സാധിക്കും. ഈ മാറ്റത്തിന് നാന്ദി കുറിച്ച് കൊണ്ട് അറേബ്യൻ വിഭവങ്ങളുടെ പുതിയ ശ്രേണിയായ ‘ഫ്‌ലേവേഴ്‌സ് ഓഫ് അറേബ്യ’ കൂടി ഞങ്ങൾ അവതരിപ്പിക്കുകയാണ്. ഈസ്റ്റേൺ രുചിയുടെയും ഗുണനിലവാരത്തിന്റെയും ഉറപ്പുമായി ഈ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിൽ ഞങ്ങൾ അതിയായ സന്തോഷമുണ്ട് ‘- ഈസ്റ്റേൺ സിഇഒ ഗിരീഷ് നായർ പറഞ്ഞു.
റെസ്റ്റോറന്റ് ശൈലിയിലുള്ള അറേബ്യൻ രുചികൾ വീട്ടിലെ അടുക്കളകളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടുള്ള ‘ഹബീബി, കം ഹോം’ കാമ്പെയ്നോടൊപ്പമാണ് ഈ പുതിയ ഉൽപ്പന്നങ്ങളുടെ പ്രകാശനം. ഈസ്റ്റേണിന്റെ ഈ പുതിയ രൂപവും രുചിയും, ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവം നൽകുമെന്നും, ‘ഫ്‌ലേവേഴ്‌സ് ഓഫ് അറേബ്യ’ ഉൽപ്പന്നങ്ങൾ എല്ലാവർക്കും പ്രിയങ്കരമാവുമെന്നും പ്രതീക്ഷിക്കുന്നു.