കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിലെ തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കാണാതായി. എറണാകുളം സിജെഎം കോടതിയിൽ നിന്നാണ് തൊണ്ടിമുതൽ കാണാതായത്. ഫസലിന്റെ രക്തം പുരണ്ട തൂവാലയാണ് കാണാതായത്. കേസിൽ നിർണായക തെളിവാണ് കാണാതായ തൂവാല.
കഴിഞ്ഞ ദിവസം നടന്ന കേസിന്റെ വിചാരണ വേളയിൽ തൂലാവ ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് തൂവാല കാണുന്നില്ലെന്ന് വ്യക്തമായത്. തൂവാല കാണാനില്ലെന്ന് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് എലി കരണ്ടതാകാമെന്നാണ് നിഗമനം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ വേണമെന്നാണ് സിബിഐ പറയുന്നത്. അതേസമയം തൂവാല കാണാതായത് കേസിൽ തിരിച്ചടിയാകില്ലെന്നും ഫോറൻസിക് റിപ്പോർട്ടടക്കം ഉണ്ടെന്നും സിബിഐ പറയുന്നു.
2006 ഒക്ടോബർ 22നാണ് എൻഡിഎഫ് പ്രവർത്തകനായ മുഹമ്മദ് ഫസൽ കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകനായിരുന്ന ഫസൽ പാർട്ടി വിട്ട് എൻഡിഎഫിൽ ചേർന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തൽ. നിയുക്ത എംഎൽഎയായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി തുടങ്ങി എട്ട് പേരാണ് കേസിലെ പ്രതികൾ.



















































