ഹരാരെ: കഴിഞ്ഞ കുറച്ചു കളികളിൽ നിറം മങ്ങിയെങ്കിലും വെടിക്കെട്ട് ബാറ്റിങ്ങുമായി വിമർശകരുടെ വായടപ്പിച്ച് ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശി. സിംബാബെയ്ക്കെതിരെ 18 പന്തിൽ അർധ സെഞ്ചുറി കുറിച്ച വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അർധ സെഞ്ചുറി പൂർത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമായി. നാല് വീതം സിക്‌സും ഫോറും ഉൾപ്പെടുന്നതായിരുന്നു 15 കാരന്റെ ഇന്നിംഗ്‌സ്. ഇതോടെ സിംബാബെയെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ ആദ്യ ജയം സ്വന്തമാക്കി. 40 ബാക്കി നിർത്തിയാണ് ഇന്ത്യയുടെ ജയം. സിംബാബെയ്ക്കെതിരെ കളത്തിലിറങ്ങുമ്പോൾ 15 വർഷവും 118 ദിവസവുമാണ് വൈഭവിന്റെ പ്രായം.
അതേസമയം ഹരാരെ, സ്‌പോർട്‌സ് ക്ലബിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റിന് 125 റൺസെടുത്തു നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് തകർത്തത്. പ്രിൻസ് യാദവിനും രണ്ട് വിക്കറ്റുണ്ട്. ഏഴ് വിക്കറ്റുകൾ അവർക്ക് നഷ്ടമായി. 34 പന്തിൽ 39 റൺസെടുത്ത വെസ്ലി മധെവേരെയാണ് ആതിഥേയരുടെ ടോപ് സ്‌കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഒരു റൺസെടുത്ത അഭിഷേക് ശർമയെയാണ് ആദ്യം നഷ്ടമായത്. പിന്നാലെയെത്തിയ ഇഷാനും വൈഭവും ചേർന്ന് കാര്യങ്ങൾ വേഗത്തിലാക്കി. 18 ബോളിൽ 50 റൺസെടുത്ത വൈഭവും 35 റൺസെടുത്ത ഇഷാനും പുറത്തായെങ്കിലും 28 റൺലുമായി ശ്രേയസും പിന്നാലെയെത്തിയ തിലകും ഇന്ത്യൻ ജയം ഉറപ്പാക്കി. 40 ബോളുകൾ ബാക്കി നിർത്തിയായിരുന്നു ഇന്ത്യയുടെ ജയം.

















































