തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ അമ്മയും ആൺ സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. ആൺ അമ്മയുടെ സുഹൃത്തിനെ ഇഷ്ടമില്ലെന്ന് കുട്ടി പറഞ്ഞത് അമ്മയെ ചൊടിപ്പിച്ചുവെന്നാണ് പരാതി. കൂടാതെ കുട്ടി ട്യൂഷന് പോകാത്തതും അമ്മയെ പ്രകോപിപ്പിച്ചു.
പോത്തൻകോട് സെൻ്റ് തോമസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ സനുഷിനെയാണ് അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചത്. ഇരുവരും ചേർന്നു ചൂരൽ കൊണ്ട് കുട്ടിയുടെ രണ്ട് കാലും കൈയും അടിച്ചു പൊട്ടിച്ചു. അടികൊണ്ട് നിലത്ത് വീണിട്ടും കഴുത്തിൽ കുത്തിപ്പിടിച്ച് വീണ്ടും മർദ്ദിച്ചെന്ന് കുട്ടി പറയുന്നു.
അതേസമയം നേരത്തെയും സമാനമായ രീതിയിൽ ഇരുവരും ഉപദ്രവിച്ചന്ന് കുട്ടി പറഞ്ഞു. ഇരുവരുടേയും മർദനത്തിൽ ഭയന്ന കുട്ടി സ്കൂൾ കഴിഞ്ഞ് കുട്ടി പേടിച്ച് അച്ഛൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു. തുടർന്ന് ചോദിച്ചപ്പോഴാണ് മർദനത്തിന്റെ കാര്യം കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയുടെ മാതാവ് അനു, സുഹൃത്ത് പ്രണവ് എന്നിവർക്കെതിരെയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. നിലവിൽ കുട്ടി തിരുവനന്തപുരം എസ്എഎടി ആശുപത്രിയിൽ ചികിത്സയിലാണ്.