ന്യൂഡൽഹി: തൃണമൂലിൽ ആഭ്യന്തര പ്രതിസന്ധി കൂടുതൽ വഷളാകുന്നതിനിടെ മമത ബാനർജി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന നടിയും രാഷ്ട്രീയ പ്രവർത്തകയുമായ സതാബ്ദി റോയ്, പാർട്ടിയുടെയും നേതൃത്വത്തിൻ്റെയും നിലപാടുകളെ കുറിച്ച് തുറന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന മമത ബാനർജി എന്ന നേതാവിനോട് ഇപ്പോഴും മാനസിക ബന്ധമുണ്ടെന്ന് തുറന്ന് പറഞ്ഞ റോയ്, രാഷ്ട്രീയമായി എടുത്ത തീരുമാനം ശരിയാണെങ്കിലും പക്ഷേ വൈകാരികമായും ധാർമ്മികമായും താൻ തെറ്റാണെന്നും പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ
ലോക്സഭയിലെ 20 വിമത എംപിമാർ ചേർന്ന് സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി എൻഡിഎയെ പിന്തുണയ്ക്കുമെന്ന് അറിയിച്ച സംഭവത്തിൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾ ഉയർന്നിരിക്കുകയാണ്. ഈ നീക്കത്തെ റോയ് രാഷ്ട്രീയപരമായി പിന്തുണച്ചെങ്കിലും വ്യക്തിപരമായി അതിൽ വേദനയുണ്ടെന്ന് അവർ വ്യക്തമാക്കി.
“രാഷ്ട്രീയമായി ഞാൻ ശരിയായ തീരുമാനമെടുത്തുവെന്ന് എനിക്ക് തോന്നുന്നു… പക്ഷേ വൈകാരികമായും ധാർമ്മികമായും ഞാൻ തെറ്റാണ്… അല്ലെങ്കിൽ ഞാൻ തീർന്നു.”-റോയ് പറഞ്ഞു. അതുപോലെ മമത ബാനർജിയോട് എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ, മറുപടി ഇങ്ങനെ “എനിക്ക് നിങ്ങളെ മിസ്സ് ചെയ്യുന്നു ദീദി!”
അതേസമയം ബിജെപിയോട് ഉണ്ടായ കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ ഗുരുതരമായ ആഭ്യന്തര പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണ്. നിയമസഭയിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 60 ഓളം പേർ ‘യഥാർത്ഥ തൃണമൂൽ’ എന്ന അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. പാർലമെൻ്റിൽ വിമത എംപിമാർ ജനവിധിയെ മാനിച്ച് എൻഡിഎയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതോടെ പാർട്ടിയിലെ ഭിന്നത കൂടുതൽ ശക്തമായി. ഇതിനിടെ തൃണമൂൽ നേതാക്കളായ സുഖേന്ദു ശേഖര് റേയും സുഷ്മിത ദേവും പാർട്ടി വിട്ട് സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചത് പ്രതിസന്ധി രൂക്ഷമാക്കി. നേതൃത്യത്തോടുള്ള അസംതൃപ്തി തുറന്നുപറഞ്ഞുകൊണ്ടാണ് ഇരുവരും പുറത്തുപോയത്.
പാർട്ടിയുടെ പരാജയത്തിൻ്റെ പ്രധാന കാരണം അഴിമതിയാണെന്ന് റോയ് തുറന്നുപറഞ്ഞു. അഴിമതി വിഷയത്തിൽ നടപടിയെടുക്കാൻ മമത ബാനർജി തയ്യാറായില്ല, നേതാക്കൾക്ക് അവരുടെ അഭിപ്രായം തുറന്ന് പറയാൻ അവസരം ലഭിച്ചിട്ടില്ലെന്ന് അവൾ ആരോപിച്ചു. ഫലത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് ഈ അസംതൃപ്തി പരമാവധി ഉയർന്നതെന്നും, അന്ന് പാർട്ടിയിലെ മാറ്റങ്ങൾ സ്വീകരിക്കാൻ തയ്യാറല്ലെന്ന് മനസ്സിലാക്കിയതോടെ വിമത നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചതായും അവർ വ്യക്തമാക്കി.
എല്ലാവർക്കും വ്യക്തമാകുന്നത് പോലെ, ബാനർജി തോൽവി അംഗീകരിക്കാൻ വിസമ്മതിച്ചു, ആർക്കും എതിർക്കാൻ കഴിയില്ലായിരുന്നു എന്ന് അവർ പറഞ്ഞു. ആർക്കും അവരുടെ അഭിപ്രായം പറയാൻ കഴിഞ്ഞില്ല. ഇല്ല, ഇല്ല, ആരും ഇല്ല. ‘ബിജെപിക്കെതിരെ ഞങ്ങൾ പരാജയപ്പെട്ടിട്ടില്ല. അവർ എന്നെ ഭീഷണിപ്പെടുത്തുകയാണ്’ എന്ന് അവർ പറഞ്ഞു. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ, അത് എഴുതിത്തരൂ എന്ന് അവർ എന്നോട് പറഞ്ഞു. അതേസമയം തൃണമൂൽ കോൺഗ്രസ് കോൺഗ്രസുമായി ലയിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ അത് മികച്ച അവസരമായിരിക്കാമെന്ന് റോയ് അഭിപ്രായപ്പെട്ടു. എന്നാൽ മമത ബാനർജി മറ്റൊരാളുടെ കീഴിൽ പ്രവർത്തിക്കാൻ തയ്യാറാകില്ലെന്നും അവൾ കൂട്ടിച്ചേർത്തു.

















































