തൃക്കരിപ്പൂർ: സന്ദീപ് വാരിയർ എംഎൽഎക്കു നേരെ അജ്ഞാത വധഭീഷണി. ഇന്നലെ വൈകിട്ട് 6.18 നാണ് വെടിവച്ചു കൊല്ലും എന്ന് പറഞ്ഞുള്ള ഫോൺകോൾ എംഎൽഎക്കു വന്നത്. ചെറുവത്തൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് തൃക്കരിപ്പൂർ ഭാഗത്തേക്കു തിരിച്ചു വരുന്ന വഴിയായിരുന്നു സംഭവം. കാറിൽ കയറിയിരിക്കുന്നതിനിടയിലാണ് വധഭീഷണി സന്ദേശവുമായി ഫോൺ കോളെത്തിയത്.
ഉടൻ തന്നെ ചന്തേര പോലീസ് സ്റ്റേഷനിലെത്തി എംഎൽഎ വധഭീഷണി വന്ന ഫോൺ നമ്പർ സഹിതം പരാതി നൽകി. ഉടൻ തന്നെ മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടു. അതീവ ഗൗരവത്തോടെ അന്വേഷണം നടത്തണമെന്നും വധഭീഷണി മുഴക്കിയയാളെ എത്രയും വേഗം പിടികൂടി നടപടി എടുക്കണമെന്നും രമേശ് ചെന്നിത്തല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

















































