തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന അവസാനിച്ചതോടെ ജനവിധി തേടുന്നത് 98,451 സ്ഥാനാർത്ഥികൾ. 2261 പത്രികകൾ മതിയായ രേഖകളില്ലാതെ തള്ളിപ്പോയി. തിരുവനന്തപുരം ജില്ലയിൽ മാത്രം തള്ളിയത് 527 പത്രികകളാണ്. കോട്ടയത്ത് 401ഉം എറണാകുളത്ത് 348 പത്രികകളും തള്ളി.
അതേസമയം 1,64,427 പത്രികകളാണ് ആകെ സമർപ്പിക്കപ്പെട്ടത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് (19,959). തൃശൂർ(17,168), എറണാകുളം(16,698) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ് (5,227).


















































