മയാമി: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തിരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഒരു ഏകാധിപതിയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെലൻസ്‌കി എത്രയും പെട്ടെന്നു മാറിയില്ലെങ്കിൽ അദ്ദേഹത്തിന്റെ രാജ്യം അവശേഷിക്കില്ലെന്നും സമൂഹമാധ്യമമായ ട്രൂത്തിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകി. ട്രംപ് റഷ്യൻ നുണകളിലാണ് ജീവിക്കുന്നതെന്ന സെലൻസ്കിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രൂക്ഷമായ പ്രതികരണവുമായി ട്രംപ് സമൂഹ മാധ്യമത്തിലൂടെ രംഗത്തെത്തിയത്.
ട്രംപിന്റെ പോസ്റ്റിന്റെ പൂർണ രൂപം-
“യുഎസ് സാമ്പത്തിക-സൈനിക പിന്തുണ തുടരുന്നതിനാൽ യുക്രെയ്‌ൻ പ്രസിഡന്റ് അതിൽ നിന്നും നേട്ടമുണ്ടാക്കിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനുപകരം അത് നീട്ടി കൊണ്ടു പോകുന്നതിനാണ് അദ്ദേഹത്തിന് താത്പര്യം. മര്യാദയുള്ള, വിജയിച്ച ഹാസ്യനടനാണ് നിങ്ങൾ. ഒരിക്കലും ജയിക്കാൻ കഴിയാത്തതും ആരംഭിക്കാത്തതുമായ ഒരു യുദ്ധത്തിന് വേണ്ടി അമേരിക്കയോട് 350 ബില്യൺ ഡോളർ ചെലവഴിക്കാനാണ് ആവശ്യപ്പെട്ടത്. യുണൈറ്റഡ് സ്റ്റേറ്റ്സ് യൂറോപ്പിനേക്കാൾ 200 ബില്യൺ ഡോളർ കൂടുതൽ ചെലവഴിച്ചു. യൂറോപ്പിന് ചെലവഴിച്ച പണം തിരികെ ലഭിക്കും എന്നാൽ അമേരിക്കയ്ക്ക് ഒന്നും തിരികെ ലഭിക്കില്ല.
വിശാഖപട്ടണം ചാരക്കേസ്: മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി അറസ്റ്റില്‍, ആകെ പിടിയിലായത് എട്ടുപേര്‍
സെലൻസ്കി തിരഞ്ഞെടുപ്പ് നടത്താൻ വിസമ്മതിക്കുന്നു. ബൈഡനെ ‘ഒരു ഫിഡിൽ പോലെ’ ഉപയോഗിക്കുന്നതിൽ മാത്രമാണ് അദ്ദേഹത്തിന് കഴിവുളളത്. തിരഞ്ഞെടുപ്പുകളില്ലാത്ത ഒരു സ്വേച്ഛാധിപതി നിങ്ങൾ വേഗത്തിൽ തീരുമാനം എടുക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ രാജ്യം തന്നെ നഷ്ടമാകും. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഞങ്ങൾ വിജയകരമായി നടത്തുകയാണ്.
ട്രംപിനും ട്രംപിന്റെ ഭരണകൂടവുമില്ലാതെ യുദ്ധത്തിന് ഒരിക്കലും അവസാനമുണ്ടാക്കാൻ കഴിയില്ല. അതെല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ബൈഡൻ ഒരിക്കലും അതിന് ശ്രമിച്ചിരുന്നില്ല. സമാധാനം കൊണ്ടുവരുന്നതിൽ യൂറോപ്പും പരാജയപ്പെട്ടു. സെലെൻസ്‌കിക്ക് വേണമെങ്കിൽ സൗദി ചർച്ചകളിൽ പങ്കെടുക്കാമായിരുന്നു. പക്ഷേ അദ്ദേഹം അത് നിഷേധിച്ചു. സെലെൻസ്കി വലിയൊരു ജോലി ചെയ്തു. അവൻ്റെ രാജ്യം തകർത്തു. ദശലക്ഷക്കണക്കിന് ആളുകൾ ആവശ്യമില്ലാതെ മരിച്ചു. അത് ഇനി തുടരുകയും ചെയ്യും”.