തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രാ സുരക്ഷയില്‍ ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശന്‍ അറിയിച്ചു. ആദ്യം പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് നിർദേശം നൽകിയെങ്കിലും പോലീസ് ഉദ്യോഗസ്ഥർ സമ്മതിക്കാതെ വന്നതോടെ നിലപാടിൽ ചെറിയ വിട്ടുവീഴ്ച വരുത്തുകയായിരുന്നു.
ഇതോടെ പൈലറ്റും എസ്കോർറ്റും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നാണ് നിര്‍ദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നല്‍കി. എസ്കോർട്ടും വേണ്ടെന്നായിരുന്നു ആദ്യ നിലപാട്. എന്നാല്‍ അത് നിർബന്ധമാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.


















































