തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ചിട്ടുള്ള സർക്കുലർ അവഗണിച്ച് നടത്തുന്ന അന്യായ റിക്കവറിയാണ് ആലപ്പുഴ മുഹമ്മ രാജി ജ്വല്ലറി ഉടമ രാധാകൃഷ്ണന്റെ മരണത്തിലേക്ക് എത്തിച്ചതെന്ന് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എംഎൽഎ. 2015 താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള സർക്കുലർ കാലോചിതമായി പരിഷ്കരിച്ച് നടപ്പാക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി നിർദ്ദേശം നൽകണം. കേരളത്തിൽ ഏറ്റവും കൂടുതൽ നികുതി വരുമാനം നേടിക്കൊടുക്കുന്ന പരമ്പരാഗത സ്വർണ്ണ വ്യാപാര മേഖലയെ സംരക്ഷിച്ചു നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ കുടുംബാംഗങ്ങളും ധർണ്ണയിൽ പങ്കെടുത്തു. പോലീസിന്റെ അന്യായ സ്വർണ റിക്കവറി അവസാനിപ്പിക്കുക, പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട രാധാകൃഷ്ണന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കുക, ഈ- വേബിൽ പരിധി ഉയർത്തി അപാകതകൾ പരിഹരിക്കുക, 0% പണിക്കൂലി, നിക്ഷേപ തട്ടിപ്പ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ്
ഡോ.ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ, അഡ്വൈസറി കമ്മിറ്റി ചെയർമാൻ കെ. സുരേന്ദ്രൻ, ട്രഷറർ സി.വി.കൃഷ്ണദാസ്, കേരള വ്യാപാരി വ്യവസായ ഏകോപനസമിതി ജില്ല പ്രസിഡൻറ് ധനേഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
വർക്കിംഗ് പ്രസിഡൻറ്മാരായ പി.കെ.അയമൂ ഹാജി, റോയ് പാലത്തറ, വർക്കിംഗ് ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, എം. വിനീത്, വൈസ്പ്രസിഡന്റുമാരായ സ്കറിയാച്ചൻ കെ.എം, സക്കീർ ഹുസൈൻ, പി.ടി.അബ്ദുറഹ്മാൻ ഹാജി, നവാസ് പുത്തൻവീട്, രത്നകലാ രത്നാകരൻ, അബ്ദുൽ അസീസ് എർബാദ്, ബിന്ദു മാധവ്, ലിബി എബ്രഹാം, ഹാഷിം കോന്നി, പി.കെ.ഗണേഷ്, സെക്രട്ടറിമാരായ എസ്.പളനി, നസീർ പുന്നക്കൽ, അഹമ്മദ് പൂവിൽ, സി.എച്ച്. ഇസ്മായിൽ, മനോജ് കുമാർ ടി.വി, എം.സി.ദിനേശൻ, നിതിൻ തോമസ്, ജയകുമാർ താലം, എസ് ആർ വേണുഗോപാൽ, വിജയ ഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. പോലീസിന്റെ അന്യായ റിക്കവറിക്കെതിരെ സ്വർണ്ണ വ്യാപാരികൾ കേരള വ്യാപകമായി കരിദിനം ആചരിച്ചതായി ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ അറിയിച്ചു.