പീച്ചി: കാട്ടാന ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടു. തൃശൂര്‍ പീച്ചി ഫോറസ്റ്റ് ഡിവിഷനിലെ താമരവെള്ളച്ചാല്‍ വനമേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ താമരവെള്ളച്ചാല്‍ സ്വദേശി പ്രഭാകരൻ (58) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മകൻ മണികണ്ഠനും മരുമകൻ ബിജോയ്ക്കും ഒപ്പമാണ് പ്രഭാകരൻ വനത്തിനുള്ളിലേക്ക് പോയത്. ചീനിക്ക ശേഖരിക്കുന്നതിനായാണ് മൂന്നുപേരും വനത്തിനുള്ളിലേക്ക് പോയത്. ആറുകിലോമീറ്ററോളം ഉള്ളിൽ അമ്പഴച്ചാൽ എന്ന സ്ഥലത്താണ് പ്രഭാകരന്‍ ആനയുടെ ആക്രമണത്തില്‍പ്പെട്ടത്. ബിജോയെയാണ് കാട്ടാന ആദ്യം ആക്രമിച്ചത്. എന്നാൽ, ഇയാൾ ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് പ്രഭാകരന്‍റെ നേര്‍ക്ക് ആന തിരിഞ്ഞ് ആക്രമിച്ചത്.