തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് എട്ടിന്റെ പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ. കറന്റ് എപ്പോൾ വരുമെന്നറിയാൻ കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയെന്നും മന്ത്രിയെ വിളിച്ചാൽ കറന്റ് എപ്പോൾ വരുമെന്ന് അറിയാൻ കഴിയുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി മന്ത്രി തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
സംഭവത്തിൽ ജീവനക്കാരനെ കുറിച്ച് അന്വേഷിക്കാൻ ബോർഡ് ചെയർമാനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ സർക്കാരിന്റെ പ്രയാസം മനസിലാക്കണം. സോളാർ വൈദ്യുതി സംഭരിക്കാൻ സംവിധാനം ഇല്ല. ഒക്ടോബറിൽ ഒരു സ്റ്റോറേജ് പ്രവർത്തനം തുടങ്ങാൻ കഴിയും. വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാൻ സംവിധാനം ഉണ്ടാക്കും. നാളെ മുതൽ ഈ സംവിധാനം നിലവിൽ വരുമെന്നും കൃത്യമായ സമയം പറയാനാവില്ലെന്നും ഏകദേശം സമയം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.






