തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ലെന്ന് ചെന്നിത്തല പറഞ്ഞു. അഴിമതിയുടെ ഭാഗമായവരെ എന്തിന് വെറുതെ വിടണമെന്നാണ് അദ്ദേഹം ചോദിച്ചത്.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടെന്നും നിയമോപദേശം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഇഡി നൽകിയ റിപ്പോർട്ടിൽ നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും സിപിഎമ്മും തമ്മിൽ സഹകരണമായിരുന്നുവെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു മന്ത്രിക്കെതിരെ പോലും കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു. ഇന്ത്യ ടുഡേ കോൺക്ലേവിലായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.






