മുംബൈ: നീറ്റുമായി ബന്ധപ്പെട്ട് വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പോലീസ് കള്ള കേസുകൾ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ മുംബൈ പോലീസിനെതിരെ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. സിജെപി പ്ലാറ്റ്‌ഫോം മുന്നോട്ടുവച്ച പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളോടാണ് പോലീസുകാരൻ ഈ ഭീഷണി ഉന്നയിച്ചതെന്നു പറയപ്പെടുന്നു.
മുംബൈ കോൺഗ്രസ് എക്‌സ് (X) ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിലാണ് ഒരു പോലീസുകാരൻ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതായി കാണുന്നത്. വീഡിയോയിൽ, പോലീസ് വാനിൽ ഇരിക്കുന്ന വിദ്യാർത്ഥികളോട് “ഇനി നിന്നെയൊക്കെ ഇവിടെ വീണ്ടും കണ്ടാൽ നിങ്ങളുടെ ജീവിതം നശിപ്പിക്കും” എന്ന് ഉദ്യോഗസ്ഥൻ പറയുന്നത് കേൾക്കാം. തുടർന്നു വ്യാജ മയക്കുമരുന്ന് കേസിൽ അവരെ കുടുക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണ്. ” അധികം കളിച്ചാൽ ഞാൻ നിങ്ങളുടെ ബാഗിൽ 50-50 ഗ്രാം പൗഡർ വെച്ച് കള്ള ഡ്രഗ് കേസ് ഉണ്ടാക്കി ജയിലിൽ ഇടും” എന്നും ഭീഷണി മുഴക്കുന്നതായി വീഡിയോയിൽ വ്യക്തമാണ്.
ഈ പ്രതിഷേധങ്ങൾ കാരണം തന്റെ ജീവിതം ബുദ്ധിമുട്ടായെന്നും പോലീസുകാരൻ പറയുന്നതും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമ.ം ശിവാജി പാർക്ക്, ചെംബൂർ, ആസാദ് മൈദാൻ തുടങ്ങിയ മുംബൈയിലെ പ്രധാന കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രതിഷേധത്തിൽ വലിയ തോതിൽ വിദ്യാർത്ഥികളും പൗരന്മാരും പങ്കെടുത്തിരുന്നു.
ഇതിനിടെ വീഡിയോയുടെ യാഥാർത്ഥ്യവും സാഹചര്യങ്ങളും പരിശോധിക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോയിൽ യൂണിഫോമിൽ കാണുന്ന ഉദ്യോഗസ്ഥനെ താത്കാലികമായി നിലവിലെ ചുമതലയിൽ നിന്ന് മാറ്റിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. അന്വേഷണഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ മുംബൈ പോലീസ് സ്വീകരിച്ച രീതികളും വിമർശനത്തിന് വിധേയമായി. പ്രതിഷേധത്തിൽ പങ്കെടുത്തവരെ ഡിജിറ്റൽ രീതിയിൽ നിരീക്ഷിക്കൽ, വീട്ടിലെത്തിയുള്ള സന്ദർശനം, നേരിട്ടുള്ള ഫോൺ കോൾ എന്നിവ വഴി വീണ്ടും പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് തടയാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
എഫ്ഐആറുകളിൽ ഉൾപ്പെട്ടവർക്കോ, മുമ്പ് നോട്ടീസ് ലഭിച്ചവർക്കോ പോലീസ് സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് ഫോൺ വിളികൾ ലഭിച്ചതായും, വാട്സ്ആപ്പ് ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാൻ നിർദേശിച്ചതായും സോഷ്യൽ മീഡിയയിൽ തെളിവുകൾ പ്രചരിക്കുന്നു. കൂടാതെ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 35(3) പ്രകാരമുള്ള നോട്ടീസുകൾ ഡിജിറ്റൽ രീതിയിൽ അയച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഇത്തരം നടപടികൾ ജനാധിപത്യാവകാശങ്ങൾ ലംഘിക്കുന്നതാണെന്നാരോപിച്ച് രാഷ്ട്രീയ വാദപ്രതിവാദങ്ങളും ശക്തമായി തുടരുകയാണ്.
एक वायरल वीडियो में दावा किया गया है कि @MumbaiPolice प्रदर्शन कर रहे छात्रों को धमका रही है कि अगर वे दोबारा प्रदर्शन करने लौटे, तो उन्हें झूठे ड्रग्स के मामले में फँसा दिया जाएगा और पूरी ज़िंदगी जेल में सड़ना पड़ेगा।
अगर यह सच है, तो यह सिर्फ़ छात्रों को डराने की कोशिश नहीं,… pic.twitter.com/36KescEmro
— Mumbai Congress (@INCMumbai) July 23, 2026

















































