വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ വിപണി അടച്ചപ്പോൾ പവനുണ്ടായിരുന്ന വിലയായ 1,12,320ൽ നിന്നും 1,040 രൂപ താഴ്ന്ന് 1,11,280 രൂപയായാണ് ഇന്നത്തെ വിപണി ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ രാവിലെത്തിൽ നിന്നും 1,600 രൂപ വർദ്ധിച്ച് പവന് 1,12,880 രൂപയായി. നിലവിൽ സംസ്ഥാനത്ത് ഗ്രാമിന് 14,110 രൂപയാണ് വില.
സ്വർണവിലയിൽ ഇന്നലെ രാവിലെ കേരളത്തിലെന്ന പോലെ രാജ്യാന്തരതലത്തിലും കനത്ത തകർച്ച നേരിട്ടത്. രാജ്യാന്തരവില ഔൺസിന് 5,000 ഡോളറിന് മുകളിൽ നിന്ന് ഇന്നലെ നിലംപൊത്തിയത് 4,400 നിലവാരത്തിലേക്കാണ്. കേരളത്തിൽ പവന് ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 10,000 രൂപയ്ക്കടുത്ത് ഇടിഞ്ഞിരുന്നു. എന്നാൽ, വൈകിട്ടും സന്ധ്യയ്ക്കുമായി 4,000 രൂപയിലേറെ കയറ്റവും ഉണ്ടായി.ഇന്നു രാവിലെ രാജ്യാന്തര വില 72 ഡോളർ ഇടിഞ്ഞ് 4,820 ഡോളറിലെത്തി.
ഇന്ന് ഡോളറിനെതിരെ രൂപയുടെ നിലമെച്ചപ്പെട്ടത് സ്വർണ്ണവിലയിലും പ്രകടമാകുന്നുണ്ട്. രൂപ ശക്തിയാർജിക്കുകയും ഡോളർ തളരുകയും ചെയ്യുമ്പോൾ ഇറക്കുമതിച്ചെലവ് കുറയും. ഇതും സ്വർണവില നിർണയത്തിൽ പ്രതിഫലിക്കും. രാജ്യാന്തരതലത്തിൽ ലാഭമെടുപ്പ് സമ്മർദം തുടരുന്നതാണ് സ്വർണവിലയെ നഷ്ടത്തിൽ നിലനിർത്തുന്നത്. എന്നാൽ, വില കുറയുന്ന അവസരം മുതലെടുത്ത് ചിലർ വാങ്ങിക്കൂട്ടൽ (ബയ് ദ ഡിപ്) നടത്തുന്നത് വലിയതോതിലുള്ള വിലിയിടിവിന് തടസ്സവുമാകുന്നു.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് ഉച്ചയ്ക്ക് 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,595 രൂപയാണ്. രാവിലെയിത് 11,430 ആയിരുന്നു. വെള്ളി വില ഇന്നലത്തേതിൽ നിന്നും 20 രൂപ ഇടിഞ്ഞ് ഗ്രാമിന് 280 രൂപയായി.
















































