തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥി ഉൾപെടെ രണ്ടുപേർ അറസ്റ്റിൽ. 17കാരനായ പ്ലസ് ടു വിദ്യാർഥി, കൊല്ലം ശക്തികുളങ്ങര സ്വദേശി അഖിൽ (23) എന്നിവരെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പരവൂർ- ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടറാണ് അഖിൽ. വർക്കലയ്ക്ക് സമീപമുള്ള പതിമൂന്നും പതിനേഴും വയസുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്.
ലത്തീഫിന്റെ തലയ്ക്ക് തുടർച്ചയായി അടിക്കുന്നതു കണ്ട് ഭയന്ന സാജിത അടുക്കളവഴി ഓടി രക്ഷപെടാൻ ശ്രമിച്ചു, പിന്നാലെയെത്തി ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി, മൃതദേഹത്തിനു സമീപമിരുന്ന് സിഗരറ്റ് വലിച്ച ശേഷം ഫോണും താക്കോലുകളുമെടുത്ത് പുറത്തിറങ്ങി- അഫാൻ
17 കാരിയുടെ സഹപാഠികൂടിയായ 17കാരൻ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സഹോദരിമാരായ പെൺകുട്ടികളെയും 17കാരനെയും ബസിൽ വച്ചാണ് കണ്ടക്ടർ അഖിൽ പരിചയപ്പെടുന്നത്. ഇവരുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചശേഷം അഖിലും പ്രണയം നടിച്ച് കുട്ടികളെ പീഡനത്തിന് ഇരയാക്കി.
കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടികളുടെ വീടിന് സമീപം വച്ച് ബൈക്കിലെത്തിയ പ്രതികളെ സംശയാസ്പദമായ സാഹചര്യത്തിൽ നാട്ടുകാർ കണ്ടതോടുകൂടിയാണ് പീഡന വിവരം പുറത്തറിയുന്നത്. നാട്ടുകാരെ കണ്ട് ഓടിയൊളിച്ച പ്രതികളെ പോലീസ് സഹായത്തിൽ നടത്തിയ തെരച്ചിലിനൊടുവിൽ സമീപ പ്രദേശത്ത് നിന്നും പിടികൂടുകയായിരുന്നു. പെൺകുട്ടികളുടെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്തു. ചോദ്യം ചെയ്യുന്നതിനിടെയാണ് സഹോദരിമാർ പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. അഖിലിനെ റിമാൻഡ് ചെയ്തു. 17-കാരനെതിരെ ജുവനൈൽ നടപടി പ്രകാരം കേസെടുത്തു.