വടകര: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ടു കയറിയ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം. സ്ഥലംമാറ്റത്തിന് ഉത്തരമേഖലാ ഡിഐജി നിർദേശം നൽകി. ചോമ്പാല സ്റ്റേഷനിലെ എസ്ഐ ഷമീൽ ഉൾപ്പെടെ അഞ്ച് പോലീസുകാരെയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് റൂറൽ പോലീസിലെ ജില്ലാ ആസ്ഥാനത്തേക്ക് ആണ് സ്ഥലംമാറ്റിയത്. എഎസ്ഐമാരായ മനോജൻ, മനോജ് കുമാർ, സിപിഒമാരായ അനിൽകുമാർ, പ്രവീൺകുമാർ എന്നിവർക്കെതിരെയാണ് നടപടി. കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫ് സ്ഥലംമാറ്റ ഉത്തരവിറക്കി.
അതേസമയം പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് പോലീസ് ലാത്തി വീശിയത്. എന്നാൽ പോലീസ് ബൂട്ടിട്ട് പള്ളിയിൽ കയറിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസുകാരെ സ്ഥലംമാറ്റാൻ തീരുമാനിച്ചത്.
ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോയേൻ്റവിട സമീർ, ഇസ്മാഈൽ താഹിറ മൻസിൽ, മുഹമ്മദ് ഷാനുൽ, ഇസ്മാഈൽ കാഞ്ഞിരാട്ട് തുടങ്ങിയവർക്കെതിരെയാണ് ചോമ്പാല പോലീസ് കേസെടുത്തത്. ഖത്തീബിൻ്റ നേതൃത്വത്തിൽ നടന്ന മൗലിദ് പാരായണം തടസപ്പെടുത്തിയതിനും പള്ളിയിൽ നിസ്കരികാനെത്തിയവരെ ഭയപ്പെടുത്തിയതിനുമാണ് കേസെടുത്തത്.
ഒളിപ്പിച്ചുവച്ച മദ്യം കുടിച്ചതിന്റെ ദേഷ്യം; അമ്മാവന്റെ മകനെ ചവിട്ടി കൊലപ്പെടുത്തി; 48കാരൻ അറസ്റ്റിൽ






