ടെഹ്റാൻ: ഇറാനിലെ ആണവ പദ്ധതിയെ ചുറ്റിപ്പറ്റി പുതിയ ആശങ്കകൾ ഉയർത്തുന്ന റിപ്പോർട്ട് പുറത്ത്. ദ് വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ആയിരക്കണക്കിന് ആണവ സെൻട്രിഫ്യൂജുകൾ (centrifuges) ഇറാൻ രഹസ്യമായി ‘പിക്കാക്സ് മൗണ്ടൻ’ എന്നറിയപ്പെടുന്ന അതിശക്തമായ ഭൂഗർഭ കേന്ദ്രത്തിലേക്ക് മാറ്റിയതായി അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇന്റലിജൻസ് വിലയിരുത്തുന്നു.
റിപ്പോർട്ടുകൾ പ്രകാരം ഈ മാറ്റം 2025 ജൂണിൽ നടന്ന 12 ദിവസത്തെ സംഘർഷത്തിന് ശേഷം, കഴിഞ്ഞ ശരത്കാലത്തിലാണ് നടന്നതെന്ന് കരുതുന്നു. ഈ സംഘർഷകാലത്ത് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിലെ നിരവധി ആണവ കേന്ദ്രങ്ങളെ ആക്രമിച്ചിരുന്നു. എന്നാൽ ‘പിക്കാക്സ്’ പ്രദേശം ആ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ടിരുന്നു.
നതാൻസിന് സമീപമുള്ള ഈ രഹസ്യ കേന്ദ്രം ഏകദേശം 300 അടി കട്ടിയുള്ള ഗ്രാനൈറ്റ് പാറയ്ക്കടിയിൽ സ്ഥിതി ചെയ്യുന്നതായി വിലയിരുത്തപ്പെടുന്നു. അതിനാൽ തന്നെ ഇത് മുമ്പ് ആക്രമിക്കപ്പെട്ട നതാൻസ് ആണവ കേന്ദ്രത്തേയും ഫോർഡോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റിനേയും അപേക്ഷിച്ച് കൂടുതൽ സുരക്ഷിതവും ആക്രമിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഇടമാണ്. സാറ്റലൈറ്റ് ചിത്രങ്ങളും ഇന്റലിജൻസ് വിവരങ്ങളും പ്രകാരം കഴിഞ്ഞ 15 മാസമായി ഈ പ്രദേശത്ത് ട്രക്കുകളുടെ ഗതാഗതവും നിർമ്മാണ പ്രവർത്തനങ്ങളും നടന്നതായി സൂചിപ്പിക്കുന്നു. ഇത് ഈ ആണവ കേന്ദ്രം തുടർച്ചയായി വികസിപ്പിക്കപ്പെടുകയാണെന്ന സൂചനയാണ് നൽകുന്നത്. അതേസമയം സെൻട്രിഫ്യൂജുകൾ എവിടെ നിന്നാണ് മാറ്റിയതെന്ന് വ്യക്തമല്ലെങ്കിലും, മറ്റു ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ നിന്നായിരിക്കാമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.
എന്നാൽ അന്താരാഷ്ട്ര ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർ നാഷ്ണൽ ഓട്ടോമിക് എനർജി ഏജൻസിയ്ക്ക് ഈ കേന്ദ്രത്തിൽ പ്രവേശനം അനുവദിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. 2021 മുതൽ ഇവിടെ ആണവ പ്രവർത്തനങ്ങൾ നടത്തുണ്ടെന്ന് ഇറാൻ അറിയിച്ചതായി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി വ്യക്തമാക്കിയിരുന്നുവെങ്കിലും, നിലവിലെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.
ഇതോടെ ആഗോള നിരീക്ഷണത്തിന് പുറത്തുള്ള രഹസ്യ ആണവ പ്രവർത്തനങ്ങൾ നടക്കാനിടയുണ്ടെന്ന അമേരിക്കയുടെ ആശങ്ക ശക്തമാകുന്നു. മുൻ യുഎസ് സുരക്ഷാ ഉദ്യോഗസ്ഥൻ നെയ്റ്റ് സ്വാൻസൺ പറഞ്ഞതുപോലെ, രഹസ്യമായി ആണവായുധ നിർമ്മാണത്തിലേക്ക് നീങ്ങുന്നത് ഏറ്റവും അപകടകരമായ സാഹചര്യമാക്കും. അതേസമയം ട്രംപ് ഈ കേന്ദ്രം ലക്ഷ്യമാക്കി ഉടൻ ശക്തമായ ആക്രമണം ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിക്കാക്സ് അടുത്ത ലക്ഷ്യമാകാം എന്ന അദ്ദേഹത്തിന്റെ പ്രസ്താവന സംഘർഷം കൂടുതൽ രൂക്ഷമാക്കുന്ന സൂചനകളായി വിലയിരുത്തപ്പെടുന്നു.
ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, ഇറാന്റെ സെൻട്രിഫ്യൂജുകൾ സ്ഥിതി ചെയ്യുന്ന പ്രദേശം വളരെ വേഗം,വളരെ ശക്തമായി ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ബൈഡൻ ഭരണകാലത്ത് ഇറാന്റെ യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ച മുൻ യുഎസ് ഉദ്യോഗസ്ഥൻ നേറ്റ് സ്വാൻസൺ, ഒരു അപ്രഖ്യാപിത ആണവ സൈറ്റിലെ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രവർത്തനം വളരെയധികം ആശങ്കാജനകമാണെന്ന് മുന്നറിയിപ്പ് നൽകി. “ഇറാന്റെ ഉദ്ദേശ്യങ്ങൾ എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല, പക്ഷേ ഈ സൈറ്റ് ഞങ്ങൾക്ക് പരിശോധിക്കാൻ കഴിയില്ല എന്ന വസ്തുത നിലവിലെ സ്ഥിതി എത്രത്തോളം പ്രശ്‌നകരമാണെന്ന് അടിവരയിടുന്നു.” സൈനിക ആണവ അഭിലാഷങ്ങളെ ഇറാൻ നിഷേധിക്കുന്നു തങ്ങളുടെ ആണവ പദ്ധതി സിവിലിയൻ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് ഇറാൻ നിരന്തരം വാദിക്കുന്നു. എന്നിരുന്നാലും, ആയുധ- ഗ്രേഡ് പരിശുദ്ധിക്ക് തൊട്ടുതാഴെയുള്ള നിലവാരത്തിലേക്ക് അവർ യുറേനിയം സമ്പുഷ്ടമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.


















































