തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഇടത് വിപ്ലവ സൂര്യനുമായിരുന്ന വിഎസിന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് തീരുമാനിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി. അച്യുതാനന്ദൻറെ മുൻ പ്രസ് സെക്രട്ടറി കെ.വി സുധാകരൻ എഴുതിയ അനുസ്മരണലേഖനമാണ് വേണ്ടെന്നുവെച്ചത്. സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് ദേശാഭിമാനി നൽകിയ വിശദീകരണം.
ഓർമക്കുറിപ്പിന് പകരം’കള്ളൻ വിജയൻ’ എന്ന പേരിലുള്ള നാടക നിരൂപണം ഉൾപ്പെടുത്തി. ഈ നിരൂപണം ഉൾപ്പെടുത്താനാണ് അവസാന നിമിഷം വാരാന്തപതിപ്പ് പിൻവലിച്ചതെന്നാണ് വിവരം. അതേസമയം ‘വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം’ എന്നായിരുന്നു ലേഖനത്തിൻറെ തലക്കെട്ട്. ഞായറാഴ്ച്ചകളിലും ദേശാഭിമാനിയിൽ വാരാന്തപ്പതിപ്പ് ഇറങ്ങാറുണ്ട്. എന്നാൽ ഇന്നത്തെ പത്രത്തോടൊപ്പം അതുണ്ടായില്ല. സാങ്കേതിക പിഴവ് മൂലം വാരാന്തപ്പതിപ്പ് ഇല്ലെന്നും പത്രത്തി.
അതേസമയം പുതിയ കാലഘട്ടത്തിൽ വി.എസ്സിൻറെ ഓർമ പുതുക്കൽ അനിവാര്യഘടകമാണെന്ന് സിപിഎം സംസ്ഥാന സമിതി നേരത്തേ സർക്കുലർ പുറത്തിറക്കിയിരുന്നു. പാർട്ടിയുടെ താഴേക്കിടയിലുള്ള പ്രവർത്തകരുടെ ചലനശേഷിയെ സ്വാധീനിക്കുന്ന തരത്തിൽ വി.എസ്സിൻറെ ചരമദിനം ആചരിക്കണമെന്ന പാർട്ടി നിർദേശം നിലനിൽക്കുന്നതിനിടെയാണ് ദേശാഭിമാനി പ്രസിദ്ധീകരണം തന്നെ പിൻവലിച്ചത്.
















































