നെയ്യാറ്റിൻകര: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരുടെ ബൈക്കില്‍ ജീപ്പിടിപ്പിച്ചു.
മൂന്നു പൊലീസുകാർക്ക് ഗുരുതര പരിക്ക്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി. മാറനല്ലൂർ വണ്ടന്നൂരിന് സമീപം തേവരക്കോട് അംബേദ്കർ കോളനിക്ക് സമീപമാണ് സംഭവം.
നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന ധനകാര്യ സ്ഥാപന ഉടമ സനൂജാണ് പൊലീസുകാർക്ക് നേരെ വാഹനം ഇടിച്ചുകയറ്റിയത്. ബൈക്കിലെത്തിയ എസ്.ഐ അക്ഷയ് കുമാർ, പൊലീസുകാരായ ആൻറണി, നിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. സ്വര്‍ണപണയ തട്ടിപ്പുമായി ബന്ധപ്പെട്ട സനൂജ് നാലു കേസുകളിൽ പ്രതിയാണ്.
വിവിധ വ്യക്തികളിൽനിന്ന് നാലുകോടിയോളം രൂപ തട്ടിയെന്നാണ് കേസ്.രണ്ടാംപ്രതി ശ്രീജിത്തിനെ രണ്ടുദിവസം മുമ്പ് നെയ്യാറ്റിൻകര പൊലീസ് പിടികൂടി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സനൂജ് തേവരക്കോട് ഉണ്ടെന്ന ലഭിച്ചത്.


















































