ന്യൂഡൽഹി: ഡൽഹിയിൽ മഴയത്ത് കളിക്കാൻ പോകണമെന്ന് വാശിപിടിച്ച പത്തുവയസുകാരനെ അച്ഛൻ കത്തികൊണ്ടു കുത്തിക്കൊന്നു. സാഗർപൂർ ഏരിയയിലാണ് സംഭവം. നാൽപ്പതുകാരനായ പിതാവാണ് സ്വന്തം മകനെ കുത്തിക്കൊന്നത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് ദാദാ ദേവ് ആശുപത്രിയിൽ നിന്ന് കുത്തേറ്റ നിലയിൽ ഒരു കുട്ടിയെ കൊണ്ടുവന്നിട്ടുളളതായി പോലീസിന് ഫോൺ കോൾ വന്നത്. അന്വേഷണ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ അച്ഛനാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.
പ്രതി നാല് മക്കളോടൊപ്പം ഒറ്റമുറി വാടകവീട്ടിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഭാര്യ വർഷങ്ങൾക്കുമുൻപ് മരിച്ചു. നാല് മക്കളിൽ മൂന്നാമത്തെ ആളായിരുന്നു മരിച്ച കുട്ടി.
വ്യാപാര ചർച്ചകൾ എല്ലാം നിർത്തിവെക്കും!! ട്രംപിന്റെ ഒറ്റ ഭീഷണിക്കു മുൻപിൽ മുട്ടുമടക്കി കനേഡിയൻ സർക്കാർ, ടെക്ക് കമ്പനികൾക്ക് 3% ഡിജിറ്റൽ സർവീസ് ടാക്സ് ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചുമഴ പെയ്തപ്പോൾ കളിക്കാൻ പോകണമെന്ന് കുട്ടി നിരന്തരം വാശിപിടിച്ചതോടെ കുപിതനായ പിതാവ് അടുക്കളയിൽ പോയി കത്തിയെടുത്ത് വന്ന് കുട്ടിയെ കുത്തുകയായിരുന്നു. പത്തുവയസുകാരന്റെ ഇടത് വാരിയെല്ലിന്റെ ഭാഗത്താണ് കുത്തേറ്റത്. കുത്തിയ ഉടൻ തന്നെ ഇയാൾ കുഞ്ഞിനെ എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.