തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസിൽ പ്രധാന പ്രതി രാജേന്ദ്രന് വധശിക്ഷ തിരുവനന്തപുരം സെഷൻസ് കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചു വിധിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും, മൊഴികളുടെ അടിസ്ഥാനത്തിലാണ് രാജന്ദ്രന് വധശിക്ഷ വിധിച്ചത്.
നേരത്തെ 3,കൊലപാതക കേസുകളിലും രാജേന്ദ്രൻ പ്രതിയായിരുന്നു., പ്രതി സാമൂഹിക വിപത്താണ് എന്നുള്ള കാര്യം പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി 4 പേർ കൊല്ലപ്പെട്ടതിൽ മൂന്നുപേരും സ്ത്രീകളാണ് എന്നുള്ള കാര്യവും പ്രോസിക്യൂഷൻ കോടതിയിൽ നിരത്തി. വിനീതയുടെ മാല മോഷ്ടിക്കുന്നതിനു വേണ്ടിയാണ് പ്രതി കൊലപ്പെടുത്തിയതെന്ന് ശാസ്ത്രീയമായി തെളിയിക്കുവാൻ കഴിഞ്ഞു