കൊല്ലം: തുടർഭരണം ലക്ഷ്യമിട്ട് വൻ തോതിൽ സ്വകാര്യ നിക്ഷേപം എത്തിക്കാനുള്ള വമ്പൻ നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന സിപിഎം നയരേഖ. വരുമാന വർദ്ധനവിന് അനുസരിച്ച് ആളുകളെ തരംതിരിച്ച് ഫീസ് ഏർപ്പെടുത്തണമെന്നും സെസ് ഈടാക്കണമെന്നുമടക്കമുള്ള നിർദ്ദേശങ്ങളും നയരേഖയിലുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വാകര്യ നിക്ഷേപം, പൊതുമേഖല സ്ഥാപനങ്ങളിൽ പിപിപി മാതൃകയടക്കം പ്രകടമായ നയം മാറ്റത്തിനാണ് രേഖ നിർദ്ദേശിക്കുന്നത്.
കഴിഞ്ഞ ലോകസഭ തെരഞ്ഞടുപ്പിൽ വൻ തിരിച്ചടി നേരിട്ടെങ്കിലും നിയമസഭയിൽ തുടർ ഭരണമാണ് ലക്ഷ്യം. സ്വകാര്യ സർവ്വകലാശാലയ്ക്ക് പിന്നാലെ സ്വകാര്യ പങ്കാളത്തത്തോടെ ഗവേഷണ കേന്ദ്രങ്ങളടക്കം സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. തനത് വരുമാനം കണ്ടെത്താൻ ആളുകളെ വരുമാനത്തിൻറെ അടിസ്ഥാനത്തിൽ തരം തിരിച്ച് ഫീസ് എർപ്പെടുത്താനുള്ളതാണ് മറ്റൊരു നിർദ്ദേശം. ഏറെ കാലമായി ഫീസ് വർദ്ധനവ് വരുത്താത്ത മേഖലകളെ കണ്ടെത്തി വിഭവ സമാഹരണം, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പലമേഖലകളിൽ സെസ് എർപ്പെടുത്തുന്നതും ആലോചിക്കണമെന്ന് മുഖ്യമന്ത്രി നയരേഖയിൽ പറയുന്നു.
കൂടാതെ വ്യവസായ- ടൂറിസം മേഖലകളിലടക്കം സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിനും നഷ്ടത്തിലായ പൊതുമേഖലകളെ പിപിപി മാതൃകയിൽ മാറ്റുന്നതിനുമുള്ള പ്രകടനായ നയം മാറ്റത്തിൻറെ സൂചനയും നയരേഖയിലുണ്ട്. മികച്ച പ്രകടനം ഇല്ലാത്തതും നഷ്ടത്തിലുമായ പൊതുമേഖല സ്ഥാപനങ്ങളിൽ പിപിപി മാതൃകയിൽ നിക്ഷേപം കൊണ്ടുവരണമെന്നാണ് നയരേഖയിൽ വ്യക്തമാക്കുന്നത്. ടൂറിസം മേഖലയിൽ കൂടുതൽ നിക്ഷേപം കണ്ടുവരാൻ നിക്ഷേപ സെൽ ശക്തമാക്കണം, വൻകിട ഹോട്ടലുകൾ സ്ഥാപിക്കാൻ സ്വകാര്യ ഗ്രൂപ്പുകൾക്ക് അനുമതി നൽകുന്നതും പരിഗണിക്കും, വിഭവ സമാഹരണത്തിന് ഡാമിലെ മണലെടുപ്പ് എന്ന പഴയ നിദ്ദേശങ്ങളും പിണറായിരുടെ നയരേഖയിലുണ്ട്. ഒപ്പം വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തുമെന്നും വ്യക്തമാക്കുന്നു.