തമിഴ്നാട്: മയിലാടുതുറ മുട്ടത്ത് മദ്യവില്പന എതിർത്ത എൻജിനീയറിങ് കുത്തികൊന്നു. എൻജിനീയറിങ് വിദ്യാർഥികളായ ഹരിശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. മുൻപ് മദ്യവില്പന നടത്തുന്നവരുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെ അനധികൃത മദ്യവിൽപ്പനെയെക്കുറിച്ച് പോലീസിൽ വിവരം നൽകിയെന്ന സംശയത്തിന്റെ പേരിലാണ് കൊല.
പ്രതികളിലൊരാൾ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. മദ്യ വില്പന തടയണമെന്ന് ആവശ്യപ്പെടുന്നവരെ വിൽപ്പനക്കാർ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. മാത്രമല്ല ദിവസങ്ങൾക്ക് മുമ്പ് മുട്ടം പ്രദേശത്ത് പോലീസ് മദ്യ റെയ്ഡ് നടത്തി. മയിലാടുതുറൈയ്ക്ക് സമീപമുള്ള മുട്ടം നോർത്ത് റോഡിൽ രാജ്കുമാർ, തങ്കദുരൈ, മൂവേന്തൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് രാജ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
മുട്ടം നോർത്ത് സ്ട്രീറ്റിലെ കല്യാൺകുമാറിന്റെ മകൻ ഹരീഷും ബന്ധുവീട്ടിൽ വന്ന് എൻജിനീയറിംഗ് പഠിക്കുകയായിരുന്ന ബാലമുരുകന്റെ മകൻ ഹരിശക്തിയും മദ്യ വ്യാപാരികളായ രാജ്കുമാർ, മൂവേന്തൻ, തങ്കദുരൈ എന്നിവരുമായി തർക്കത്തിൽ ഏർപ്പെടുകയും കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നു. അതേസമയം തെരുവിൽ മദ്യവില്പനയെ ചോദ്യം ചെയ്ത 17 വയസുകാരനെ ഇവർ മർദ്ദിച്ചതായി പരാതിയുണ്ട്.