തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്.
പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയതിനു കാരണമായി പറയുന്നത് പ്രതികളിൽ ഒരാളായ ശ്രീജിത്തിൻ്റെ പെൺ സുഹൃത്തുമായി വിദ്യാർഥിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ചയാണ് 10 ക്ലാസുകാരനെ തട്ടികൊണ്ടുപോയത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് മംഗലപുരം ഇടവിളാകത്ത് പത്താം ക്ലാസുകാരനെ കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി കൊണ്ട് പോയത്. രാത്രി 7:45 ഓടെയായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കുട്ടിയെ പോലീസ് കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവച്ചിരുന്ന പത്താം ക്ലാസുകാരനെ പിൻതുടർന്ന് എത്തിയ പോലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തട്ടികൊണ്ട് പോകാൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വീട്ടില്‍ വരരുതെന്ന് പറഞ്ഞു, നമ്പര്‍ ബ്ലോക്ക് ചെയ്തു, വൈരാഗ്യത്തിലായ 53കാരന്‍ യുവതിയെ തീകൊളുത്താൻ ശ്രമിച്ചു, യുവതി രക്ഷപ്പെട്ടത് അടുത്തുള്ള കടയിൽ ഓടിക്കയറി