മുംബൈ: രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലേക്ക് ചേക്കേറാൻ താനെടുത്ത തീരുമാനം തൻ്റെ കരിയറിലെ ഏറ്റവും വലിയ റിസ്കുകളിൽ ഒന്നായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായി സഞ്ജു സാംസൺ. ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിന് മുന്നോടിയായി സഞ്ജവിന്റെ ഈ നീക്കം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. 11 വർഷം രാജസ്ഥാൻ റോയൽസിനൊപ്പം കളിച്ച സഞ്ജു, 2025 തൻ്റെ തൻ്റെ അവസാന സീസണാകുമെന്ന് ടീം മുൻകൂട്ടി തീരുമാനിച്ചിരുന്നുവെന്നും വ്യക്തമാക്കി. കുടുംബത്തോടും ഭാര്യയോടും ആഴ്ചകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്, ഒരു ഫ്രാഞ്ചൈസിയെ വിടാൻ തീരുമാനിച്ചാൽ പിന്നെ തിരികെ പോകാനുള്ള സാധ്യതകളില്ലാത്തതിനാൽ അത് വലിയൊരു അപകടസാധ്യതയുള്ള നീക്കമാണെന്നും അദ്ദേഹം പറയുന്നു. ജിയോസ്റ്റാറിന്റെ ‘സൂപ്പർസ്റ്റാർസ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സഞ്ജു സാംസൺ.
അതേസമയം 18 കോടിയുടെ വലിയ ട്രേഡിലൂടെയാണ് സഞ്ജു ചെന്നൈ ടീമിലേക്ക് മാറിയത്. സഞ്ജുവിനു പകരമായി രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ ടീമിലെത്തുകയും ചെയ്തു.
‘‘രാജസ്ഥാൻ റോയൽസ് വിടുന്നത് വലിയൊരു റിസ്ക് ആയിരുന്നു. തീരുമാനം ഫ്രാഞ്ചൈസിയെ അറിയിച്ചുകഴിഞ്ഞാൽ, പിന്നീട് ഒരു തിരിച്ചുവരവില്ല. നമ്മൾ പോകാൻ ആഗ്രഹിക്കാത്ത ഒരു ടീമിൽ അല്ലെങ്കിൽ യാതൊരു ഉറപ്പുമില്ലാത്ത ലേലത്തിൽ വരെ നിങ്ങൾ ചെന്നെത്തിപ്പെടാം. ഈ തീരുമാനത്തിന് പിന്നിൽ രണ്ട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമതായി, 2025 ആർആർ-നൊപ്പമുള്ള എന്റെ അവസാന സീസണായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ എന്റെ കുടുംബവുമായും ഭാര്യയുമായും ദീർഘനേരം സംസാരിച്ചു. ഇത് പെട്ടെന്നെടുത്ത തീരുമാനമാണോ അതോ ശരിക്കും ഉറപ്പിച്ചതാണോ എന്ന് അവർ എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു. ഞങ്ങൾ രണ്ടു മൂന്ന് ആഴ്ചയോളം ഇതേക്കുറിച്ച് ചർച്ച ചെയ്തു, ഒടുവിൽ സമയമായെന്ന് തീരുമാനിച്ചു. അത് ശരിയായ തീരുമാനമാണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു”.
“ഞാൻ ആത്മവിശ്വാസമുള്ള വ്യക്തിയാണ്. എനിക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. പൂജ്യത്തിൽ നിന്ന് തുടങ്ങാൻ ഞാൻ എപ്പോഴും തയാറാണ്. എന്റെ ബാറ്റിങ് ശൈലി മന്ദഗതിയിലുള്ള ചെപ്പോക്ക് വിക്കറ്റിന് അനുയോജ്യമായേക്കില്ല എന്ന് പലരും എന്നോട് പറഞ്ഞിരുന്നു. ആ ചിന്തകൾ എന്റെ മനസ്സിലൂടെയും കടന്നുപോയി. എന്നാൽ പിന്നീട് ഞാൻ എന്നോട് തന്നെ പറഞ്ഞു, നിനക്ക് 30 വയസ്സായി. ഇനിയെങ്കിലും പുറത്തുവന്ന് ഒരു വഴി കണ്ടെത്തൂ. ഈ ഐപിഎൽ സീസണിൽ, എനിക്ക് എന്തെങ്കിലും നേടിയെടുക്കണമെന്ന വലിയ ഊർജ്ജത്തോടെയാണ് ഞാൻ കളത്തിലിറങ്ങിയത്. അവിടെ ഞാൻ ഒരു പുതിയ ഊർജ്ജം കണ്ടെത്തുകയും അത് എനിക്ക് നന്നായി ഗുണം ചെയ്യുകയും ചെയ്തു.’’സഞ്ജു പറഞ്ഞു.
പറഞ്ഞതുപോലെ തന്നെ 2026 ഐപിഎൽ സീസൺ മികച്ച തുടക്കമായിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളിലും ഒറ്റ അക്ക സ്കോറുകളിൽ പുറത്താകുകയും ടീം മൂന്ന് മത്സരങ്ങളും തോൽക്കുകയും ചെയ്തു. ലോകകപ്പിൽ ഫോമിൽ നിന്നിരുന്നെങ്കിലും അതേ പ്രകടനം ഐപിഎൽ തുടർക്കഥയാക്കാൻ സാധിക്കാത്തത് സഞ്ജുവിന് വെല്ലുവിളിയായി. ഈ സാഹചര്യത്തിലും ടീം തനിക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ടി20 ക്രിക്കറ്റിൽ പരാജയം സാധാരണമാണ്, അതിനെ പോസിറ്റീവായി സമീപിക്കേണ്ടതുണ്ടെന്നും സഞ്ജു വ്യക്തമാക്കി.
ചെന്നൈ ടീമിലെ മാനേജ്‌മെൻ്റും സഹതാരങ്ങളും നൽകിയ പിന്തുണയാണ് തിരിച്ചുവരവിന് നിർണ്ണായകമായത്. ആദ്യ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടും ടീമിൻ്റെ വിശ്വാസത്തിൽ ഒരു ശതമാനം പോലും കുറവുണ്ടായില്ലെന്നും സഞ്ജു പറഞ്ഞു. പ്രത്യേകിച്ച് എംഎസ് ധോണി നൽകിയ ആത്മവിശ്വാസം തൻ്റെ കരിയറിലെ വലിയ പാഠമായി മാറിയതായി അദ്ദേഹം തുറന്ന് പറഞ്ഞു. “നീ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, എല്ലാം ശരിയാകും” എന്ന ധോണിയുടെ ലളിതമായ വാക്കുകൾ തന്നെ വലിയ ആത്മവിശ്വാസമായി മാറിയെന്നും, അതിന് ശേഷം അധികമില്ലാതെ തൻ്റെ സ്വാഭാവിക കളി തുടരാൻ കഴിഞ്ഞുവെന്നും സഞ്ജു പറഞ്ഞു.
പിന്നാലെ ഡൽഹി ക്യാപിറ്റൽസിനെതിരെ പുറത്താകാതെ 115 പേര് സഞ്ജുവിൻ്റെ ഫോമും ആത്മവിശ്വാസവും തിരിച്ചെത്തി. തുടർന്ന് സീസൺ മുഴുവൻ സ്ഥിരതയാർന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 14 ഇന്നിംഗ്സുകളിൽ 477 നേരിട്ട് നേടിയ സഞ്ജുവിൻ്റെ ശരാശരി 43.36 ആയിരുന്നു, സ്ട്രൈക്ക് റേറ്റ് 165.63. രണ്ട് സെഞ്ചുറികളും ഒരു അർദ്ധസെഞ്ചുറിയും ഉൾപ്പെടുന്ന മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്.
എങ്കിലും ടീമിൻ്റെ ആകെ പ്രകടനം പ്രതീക്ഷകൾക്കൊത്തതായിരുന്നില്ല. ചെന്നൈ ടീം 14 മത്സരങ്ങളിൽ 6 ജയം നേടി 8 തോൽവിയോടെ 12 പോയിൻ്റ് നേടി പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അതേസമയം, ഇതിനു മുമ്പ് നടന്ന ടി 20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ സഞ്ജു നിർണ്ണായക പങ്കുവഹിച്ചിരുന്നു. 321 തുടർച്ചയായി മൂന്ന് താരങ്ങളുമായി ടൂർണമെൻ്റിലെ മികച്ച നേട്ടം കൈവരിച്ചു, തുടർച്ചയായി അർധസെഞ്ചുറികൾ നേടി ടീമിൻ്റെ വിജയത്തിലേക്ക് നയിച്ചതും അദ്ദേഹത്തിൻ്റെ കരിയറിലെ വലിയ നേട്ടങ്ങളിലൊന്നായി തുടരുന്നു. പുതിയ സാഹചര്യങ്ങളിലേക്ക് മാറി വീണ്ടും തുടങ്ങാനുള്ള ധൈര്യമാണ് തൻ്റെ വിജയത്തിൻ്റെ അടിസ്ഥാനം എന്നാണ് സഞ്ജു സാംസൺ വ്യക്തമാക്കുന്നത്.

















































