വാഷിങ്ടൺ: ഹൊർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഒമാനെ ഉന്നം വച്ചാണ് ട്രംപിന്റെ ഈ ശക്തമായ മുന്നറിയിപ്പ് ഇറാനുമായി നടക്കുന്ന ചർച്ചകളെ കുറിച്ച് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹൊർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങളുമായി തുറന്നുകിടക്കണം. ഏതെങ്കിലും ഒരു രാജ്യം നിയന്ത്രിക്കേണ്ട ഒന്നല്ല ഹോർമസ് കടലിടുക്ക്. ഞങ്ങൾ അതിൽ നിരീക്ഷണം നടത്തും. പക്ഷേ ആരും അത് നിയന്ത്രിക്കാൻ പോകുന്നില്ല ട്രംപ് കൂട്ടിച്ചേർത്തു. ഹൊർമുസിൻ്റെ കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും ട്രംപ് പറഞ്ഞു. അല്ലെങ്കിൽ ഒമാനെ തകർക്കുമെന്നും യു.എസ് പ്രസിഡൻ്റ് മുന്നറിയിപ്പ് നൽകി.
അതേസമയം ഇറാനെതിരേയുള്ള നിലപാട് അമേരിക്ക കടുപ്പിക്കുകയാണ്. സമ്പൂഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണമായും ഉപേക്ഷിച്ചാൽ പോലും ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് നൽകില്ലെന്ന് ട്രംപ് വ്യക്തമാക്കി. പിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ആണവകരാറിൻ്റെ ഭാഗമായി ഇറാൻ യുറേനിയം കൈമാറിയാൽ അവർക്കെതിരെയുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങൾ നീക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെങ്കിൽ ഉപരോധങ്ങളിൽ യാതൊരു ഇളവും സംഭവിക്കുമോ പോകുന്നില്ലെന്നുമാണ് ട്രംപ് മറുപടി പറഞ്ഞത്.
ഹൊർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനസ്ഥാപിക്കുന്നതിനും ഗൾഫ് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സമാധാന ഉടമ്പടിയുടെ കരട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അമേരിക്കയുമായുള്ള കരട് ധാരണയുടെ അടിസ്ഥാനത്തിൽ ഹൊർമുസ് കടലിടുക്ക് ഒരു മാസത്തിനുള്ളിൽ വീണ്ടും തുറക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട്. ഹൊർമുസ് വഴിയുള്ള കപ്പൽ ഗതാഗതം പഴയപടിയാക്കാനും മേഖലയിൽനിന്ന് അമേരിക്കൻ സൈന്യത്തെ ഭാഗികമായി ലാഭിക്കാനുമാണ് ഈ കരട് രേഖ നൽകുന്നത്.
















































