ടെഹ്റാൻ: ഇറാൻ ജീവനോടെ പിടികൂടണമെന്നാവശ്യപ്പെട്ട് വല വിരിച്ച രണ്ട് വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്താൻ അമേരിക്കയ്ക്ക് സ്വന്തം ഹൈടെക് സൈനിക വിമാനങ്ങൾ തന്നെ ബലികഴിക്കേണ്ടി വന്നതായി റിപ്പോർട്ട്. ഇറാനിയൻ സേന എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ വിമാനം വീഴ്ത്തിയതിനെ തുടർന്ന് ഇറാനിൽ കുടുങ്ങിയ വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്താൻ നടത്തിയ അതീവ അപകട സാധ്യതയുള്ള ദൗത്യത്തിനിടെ സ്വന്തം ഹൈടെക് സൈനിക വിമാനങ്ങൾ തന്നെ നശിപ്പിക്കേണ്ടി വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം, മരുഭൂമിയിലെ താത്കാലിക എയർസ്ട്രിപ്പിൽ പ്രത്യേക ഓപ്പറേഷൻസ് ഗതാഗത വിമാനങ്ങൾ ഇറക്കി അമേരിക്കൻ സേന രണ്ടാമത്തെ പൈലറ്റിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ലാൻഡിംഗിന് പിന്നാലെ സാങ്കേതിക തകരാറോ, മണൽമണ്ണിൽ കുടുങ്ങലോ കാരണം ഈ വിമാനങ്ങളിൽ കുറഞ്ഞത് ഒന്ന്, ഒരുപക്ഷേ രണ്ട്, ലാൻഡിംഗിന് ശേഷം ഉപയോഗശൂന്യമായി. ഇതോടെ ദൗത്യം കൂടുതൽ സങ്കീർണ്ണമായി.
ഇതിനിടെ ഇറാന്റെ സൈന്യം അടുത്തെത്തിയതോടെ, രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ യുഎസ് സൈന്യത്തിന് കൂടുതൽ വിമാനങ്ങൾ ഇറക്കേണ്ടിവന്നു. അതേസമയം അപകടം കാരണം ഉപേക്ഷിക്കാൻ നിർബന്ധിതരായ രണ്ട് ഗതാഗത വിമാനങ്ങൾ അമേരിക്കൻ സൈന്യം തകർത്തതായി ഒരു പ്രാദേശിക ഇന്റലിജൻസ് ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
സെൻസിറ്റീവ് ഉപകരണങ്ങൾ ഇറാനിയൻ കൈകളിൽ എത്താനുള്ള സാധ്യത ഒഴിവാക്കാൻ അമേരിക്ക വിമാനങ്ങൾ നശിപ്പിച്ചിരുന്നു- ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ശത്രുവിന്റെ മാളത്തിൽ കയറി ഉയർന്ന അപകടസാധ്യതയുള്ള ദൗത്യങ്ങൾ നടത്തുമ്പോൾ ചെയ്യുന്ന ഒരു സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ, അതാണ് അമേരിക്കയും പാലിച്ചതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മുൻപ് ഒസാമ ബിൻ ലാദനെ കൊല്ലാനുള്ള ദൗത്യത്തിനിടെ യുഎസ് സൈന്യം അബോട്ടാബാദിൽ സമാനമായ ഈ പ്രോട്ടോക്കോൾ പിന്തുടർന്നിരുന്നു. നൂതന ആശയവിനിമയം, നാവിഗേഷൻ, പ്രത്യേക പ്രവർത്തന സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ക്ലാസിഫൈഡ് സാങ്കേതികവിദ്യ ഈ വിമാനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ഉപകരണങ്ങൾ നഷ്ടപ്പെടുന്നതിന്റെ സാമ്പത്തിക ചെലവിനേക്കാൾ സ്വന്തം രാജ്യത്തിന്റെ രഹസ്യങ്ങൾ സംരക്ഷിക്കുന്നത് മുൻഗണന നൽകുന്നു, അതിനാലാണ് ഇത്തരത്തിൽ സ്വന്തം വിമാനങ്ങൾ ശത്രു രാജ്യത്തിന്റെ കയ്യിൽ പെടാതെ നശിപ്പിക്കുന്നത്.
അതേസമയം ഏത് വിമാനങ്ങളാണ് പൊട്ടിത്തെറിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഞായറാഴ്ച, ഇസ്ഫഹാൻ പ്രവിശ്യയിലെ ഒരു പരന്ന മരുഭൂമിയിൽ ചിതറിക്കിടക്കുന്ന ഒരു നിശ്ചിത ചിറകുള്ള ഗതാഗതത്തിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഇറാനിയൻ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടു. ലോക്ക്ഹീഡ് മാർട്ടിൻ സി-130 ഇനത്തിൽപ്പെട്ട വിമാനങ്ങളാണിവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 100 മില്യൺ ഡോളറിലധികം വിലമതിക്കുന്ന എംസി-130ജെ കമാൻഡോ II വേരിയന്റായിരിക്കാം ഇതെന്ന സംശയവും പുറത്തുവരുന്നുണ്ട്.
പലപ്പോഴും പ്രത്യേക പ്രവർത്തനങ്ങൾക്കായി ശത്രു പ്രദേശങ്ങളിലേക്ക് സൈന്യത്തെ നുഴഞ്ഞുകയറാനും തുരത്താനും ഇത്തരം വിമാനങ്ങൾ ഉപയോഗിച്ചിരുന്നു. കൂടാതെ ബോയിംഗ് എംഎച്ച്-6 ലിറ്റിൽ ബേർഡ്‌സ് പോലുള്ള ചിലതരം റോട്ടർക്രാഫ്റ്റുകളുടെ അവശിഷ്ടങ്ങളും അവശിഷ്ടങ്ങളിൽ കാണാമായിരുന്നു,
ഫ്ലൈറ്റ് ഗ്ലോബൽ റിപ്പോർട്ട് അനുസരിച്ച്, ചെറിയ ഹെലികോപ്റ്ററിന്റെ പറക്കൽ ശ്രേണിക്ക് പുറത്തുള്ള പ്രത്യേക പ്രവർത്തന ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതിനായി എംസി-130ജെയ്ക്കുള്ളിൽ നിന്ന് ഇവ വിന്യസിക്കാമെന്ന് പറയുന്നു. “ശത്രുവിന്റെ വിമാനങ്ങൾ നശിപ്പിക്കപ്പെട്ടു, യുഎസിന് വീണ്ടും അപമാനകരമായ പരാജയം നേരിട്ടു,” ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർസിജി) പറഞ്ഞു. “പ്രസിഡന്റ് ട്രംപിന് നാണക്കേട് ഉണ്ടാകാതിരിക്കാൻ” യുഎസ് തങ്ങളുടെ വിമാനത്തിൽ ബോംബെറിഞ്ഞതായി ഇറാന്റെ സംയുക്ത സൈനിക കമാൻഡ് പിന്നീട് പറഞ്ഞു.
അതേസമയം യുഎസ് റെസ്‌ക്യൂ മിഷൻ ഇറാൻ വെടിവച്ച വിമാനത്തിൽ നിന്നു വീണു പരുക്കേറ്റ ഒരുദ്യോഗസ്ഥനെ അമേരിക്കൻ സേന ഞായറാഴ്ച രക്ഷപ്പെടുത്തിയിരുന്നു. അപകടത്തിൽ സൈനികന് ഗുരുതരമായി പരുക്കേറ്റു. ശരിക്കും അയാൾ ധീരനുമാണ്. ഡസൻ കണക്കിന് സായുധ വിമാനങ്ങൾ ഉൾപ്പെട്ട ഒരു ഓപ്പറേഷനിൽ മലകൾക്കുള്ളിൽ നിന്ന് രക്ഷപ്പെടുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ രണ്ടാമത്തെ ക്രൂ അംഗത്തേയും രക്ഷപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ വ്യോമസേന അംഗത്തെ കണ്ടെത്തുന്നതിനുമുമ്പ്, യുഎസ് സേന അദ്ദേഹത്തെ കണ്ടെത്തിയതായും ട്രംപ് പറഞ്ഞു. അതേസമയം, രണ്ടാമത്തെ പൈലറ്റിനെ കണ്ടെത്തിയ സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി ഇറാനിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ശത്രുസേനയെ തെറ്റിദ്ധരിപ്പിച്ചതായും ഒരു ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇതിനിടയിൽ, അമേരിക്കൻ വിമാനങ്ങൾ സ്വയം നശിപ്പിച്ച സംഭവത്തെ “വലിയ പരാജയം” എന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വിലയിരുത്തിയത്.
Lockheed Martin MC-130J Commando II (USAF) & Boeing MH-6M Little Bird (US Army, Isfahan – Isfahan Province_Iran, April 5, 2026)
* Unknown pic.twitter.com/rmeKKQuT05
— Frente Oriental (@FrenteOriental) April 5, 2026
















































