അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവും കാമുകിയും പിടിയിൽ. ബിജെപി നേതാവ് രോഹിത് സെയ്‌നി, കാമുകി റിതു സെയ്‌നി എന്നിവരാണ് പോലീസ് പിടിയിലായത്. കാമുകിക്കൊപ്പം ജീവിക്കാനായി ആഗസ്റ്റ് 10നാണ് രോഹിത് സെയ്‌നിയുടെ ഭാര്യ സഞ്ജുവിനെ കൊല്ലപ്പെടുത്തിയത്. പിന്നാലെ മോഷ്ടാക്കൾ ഭാര്യയെ കൊലപ്പെടുത്തിയെന്നായിരുന്നു രോഹിത് ആരോപിച്ചിരുന്നത്. ഇയാളുടെ മൊഴി പ്രകാരം പിന്നാലെ അജ്ഞാത സംഘത്തിനായി പോലീസ് തിരച്ചിൽ നടത്തിയെങ്കിലും രോഹിത് പലപ്പോഴായി നൽകിയ മൊഴിയിൽ പൊരുത്തക്കേട് മനസിലാക്കിയ പോലീസിന് സംശയം തോന്നുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിൽ രോഹിത് കുറ്റം സമ്മതിച്ചു. കാമുകിയുടെ താൽപര്യപ്രകാരമാണ് താൻ ഭാര്യയെ കൊലപ്പെടുത്തിയതെന്നും പറഞ്ഞു. ഏറെ കാലമായി രോഹിതും റിതുവും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാൻ സഞ്ജു തടസമാകുമെന്ന് റിതു രോഹിതിനോട് പറഞ്ഞിരുന്നു. ഇതോടെ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തു. കൊലപാതകം നടത്തിയത് താനാണെന്ന് രോഹിത് പോലീസിനോട് സമ്മതിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.