കോട്ടയം: സർക്കാർ എന്തു നിയമം കൊണ്ടുവന്നാലും മലപ്പുറത്തുനിന്ന് അനുവാദം വാങ്ങിയില്ലെങ്കിൽ കുഴപ്പമാകുമെന്നും കേരളത്തിൽ മതാധിപത്യമാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മതവിദ്വേഷ പ്രസംഗം. അതുപോലെ അശ്ലീല ചുവയോടെ സ്ത്രീകളോട് അതുകൊണ്ട് പ്രൊഡക്ഷൻ കൂട്ടണമെന്ന ആഹ്വാനവും. നിയോജക മണ്ഡലം നോക്കിയപ്പോൾ ആലപ്പുഴയിൽ 2 സീറ്റ് കുറഞ്ഞു.
അതേ സമയം മലപ്പുറത്തു നാലു സീറ്റ് കയറി. അവർ പ്രൊഡക്ഷൻ കൂട്ടിയാണ് ഇത്തരത്തിലെത്തിയത്. പെങ്ങമ്മാരെ നിങ്ങൾ പ്രൊഡക്ഷൻ കുറയ്ക്കരുതെന്നും വെള്ളപ്പള്ളി. കൂടാതെ നമ്മൾ ആദർശം പറഞ്ഞ് വെള്ളത്തിലാകുന്ന രീതിയിലാണ് പോകുന്നതെന്നും വെള്ളപ്പള്ളി. കോട്ടയം എസ്എൻഡിപി ശാഖാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഓണവും ക്രിസ്മസും വെട്ടിച്ചുരുക്കി അഡ്ജസ്റ്റ് ചെയ്യണമെന്ന് സമസ്ത പറഞ്ഞു. ഇവിടെ മതാധിപത്യമാണ്. 2040 എത്തുന്നതോടെ കേരളത്തിൽ മുസ്‌ലിം ഭൂരിപക്ഷമാകുമെന്ന് വിഎസ് അച്യുതാനന്ദൻ മുൻപു പറഞ്ഞിരുന്നു. എന്നാൽ അതുവരെ എത്തേണ്ടി വരുമെന്നു തോന്നുന്നില്ല. നിയോജക മണ്ഡലം നോക്കിയപ്പോൾ ആലപ്പുഴയിൽ 2 സീറ്റ് കുറഞ്ഞു. അതേ സമയം മലപ്പുറത്തു നാലു സീറ്റ് കയറി. അവർ പ്രൊഡക്ഷൻ കൂട്ടിയാണു ആ നാലു സീറ്റും കൂട്ടിയത്. അതുകൊണ്ട് പൊന്നു പെങ്ങമ്മാരെ നിങ്ങൾ പ്രൊഡക്ഷൻ കുറയ്ക്കരുത്. നമ്മൾ ആദർശം പറഞ്ഞ് വെള്ളത്തിലാകുന്ന രീതിയിലാണ് പോകുന്നത്. അതുകൊണ്ട് പ്രൊഡക്ഷൻ കൂട്ടണം’ – വെള്ളാപ്പള്ളി പറഞ്ഞു.
‘അതുപോലെ നസ്രാണി നമുക്ക് വെല്ലുവിളിയല്ല. അവരുടെ പേര് വോട്ടർപട്ടികയിലുണ്ടെങ്കിലും ആളുകൾ അമേരിക്കയിലും സ്വിറ്റ്സർലൻഡിലുമാണ്. മലപ്പുറത്ത് ഞാനൊരു സത്യം പറഞ്ഞുപോയി. തീവ്രവാദികളും ഇടത്– വലതുപക്ഷ ആളുകളും കാന്തപുരം മുതൽ കുഞ്ഞാലിക്കുട്ടി വരെയും എന്നെ ആക്രമിച്ചു. പിണറായി വിജയൻ ചേർത്തലയിലെ സമ്മേളനത്തിൽ ഇതെപ്പറ്റി പറഞ്ഞതോടെ എല്ലാവരുടെയും വായടഞ്ഞു.
കേരളം ആരു ഭരിക്കണമെന്നു തീരുമാനിക്കാനുള്ള ശക്തി ഈഴവനുണ്ട്. കേരള കോൺഗ്രസിന്റെ അടിത്തറ ക്രിസ്ത്യാനികളാണ്. ശങ്കറിനെ നശിപ്പിക്കാനാണ് കേരള കോൺഗ്രസെന്ന കോളറ ഉണ്ടാക്കിയത്. പിജെ ജോസഫാണ് പൊതുവിദ്യാഭ്യാസത്തിന്റെ അന്തകനായത്. മലബാറിൽ 18 സീറ്റുള്ളവർക്കു തിരുക്കൊച്ചിയിൽ നാലു സീറ്റ് കൂടി വേണം. അവർ അധികാരത്തിലെത്തി മുഖ്യമന്ത്രിയാകാനാണ് ശ്രമം.’– വെള്ളാപ്പള്ളി പറഞ്ഞു.