ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ വികസനം അവസാനഘട്ടത്തിൽ. മിസൈലിന്റെ കടലിലെ പരീക്ഷണം ഈ മാസം നടന്നേക്കുമെന്നാണ് വിവരം. ഇതിനായി ഡിആർഡിഒ നടപടികൾ അവസാനഘട്ടത്തിലാണെന്നാണ് സൂചന.
കെ 6 എന്ന് പേരിട്ടിരിക്കുന്ന മിസൈലിന് ശബ്ദത്തേക്കാള്‍ 7.5 മടങ്ങ് അധികവേഗത്തിൽ കുതിക്കാനാകും. മണിക്കൂറില്‍ 9,261 കിലോമീറ്റര്‍ എന്നതാണ് മിസൈലിന്റെ വേഗം. 2017ലാണ് മിസൈലിന്റെ നിർമ്മാണ പദ്ധതി ഇന്ത്യ തുടങ്ങുന്നത്. അഗ്നി-5 മിസൈലിനേ പോലെ ഇതിനും ഒരേസമയം ഒന്നലധികം പോര്‍മുനകള്‍ വഹിക്കാനാകും. ഒറ്റ വിക്ഷേപണത്തില്‍ ഒന്നലധികം ലക്ഷ്യങ്ങളെ ഭേദിക്കാനാകും. ഇന്ത്യ പുതിയതായി വികസിപ്പിക്കുന്ന എസ് 5 കോഡിലുള്ള അന്തർവാഹിനികളിൽ വഹിക്കാനാകുന്ന രീതിയിലാണ് മിസൈലിന്റെ നിർമ്മാണം.