Election Updates…
ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 4,513 ..
വോട്ടെണ്ണൽ 5 റൗണ്ട് പിന്നിടുന്നു….
ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 4,235 വോട്ടായി..
ഇനി വോട്ടെണ്ണാനുള്ള എടക്കര പഞ്ചായത്തിൽ ആയിരം വോട്ടിൻ്റെ ലീഡാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
വോട്ടെണ്ണൽ 5 റൗണ്ട് പിന്നിടുന്നു….
ലീഡ് മെച്ചപ്പെടുത്തി ആര്യാടൻ ഷൗക്കത്ത്. 4,173 വോട്ടിന് മുന്നിൽ…
മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ. ആദ്യം എണ്ണിയത് വഴിക്കടവിലെ വോട്ടാണ്. നാലു റൗണ്ടുകളുള്ളതിൽ മൂന്നാം റൗണ്ട് വോട്ട് എണ്ണിയപ്പോൾ 2290 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. മൂന്നാം റൗണ്ടിൽ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് 13045 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്ത് 15335 വോട്ടും അൻവർ 5539 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ് 1902 വോട്ടു നേടി.
വഴിക്കടവിൽ ഇനി രണ്ടു റൗണ്ടുകൾ കൂടിയുണ്ട്. ഇപ്പോൾ എണ്ണുന്നത് മൂത്തേടം പഞ്ചായത്താണ്. ഇനിയുള്ള പഞ്ചായത്തുകളിൽ അൻവർ എത്ര വോട്ടു നേടുമെന്നതു നിർണായകം. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ. ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്.
75.27% ആയിരുന്നു പോളിങ്. 8,000 വോട്ടിനു ജയിക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. അത് 25,000 വോട്ടുവരെ പോകുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. വോട്ടു വിഹിതം വർധിപ്പിക്കാനാകുമെന്ന് എൻഡിഎയും കണക്കുകൂട്ടുന്നു. 25,000–30,000 വോട്ടുവരെ പിടിക്കുമെന്നു പി.വി.അൻവർ ക്യാംപ് പറയുന്നുണ്ടെങ്കിലും പരമാവധി 15,000 ആണ് മുന്നണികൾ കണക്കുകൂട്ടുന്നത്.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പി.വി.അൻവർ എന്നിവർ ഉൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇടതു സ്വതന്ത്രനായിരുന്ന പി.വി.അൻവർ സർക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.