പരമ്പരാഗതമായി കേരളം ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നുവെങ്കിലും ഇതിനു മാറ്റങ്ങൾ വരുന്നതായി സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. 50 നിയമസഭാ മണ്ഡലങ്ങളിലായി പൊളിറ്റിക്കൽ വൈബ് അടുത്തിടെ നടത്തിയ സർവേയിൽ കേന്ദ്ര സർക്കാർ ദേശീയ സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെ ന്യൂനപക്ഷങ്ങൾ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി പറയുന്നു. സർവേയിൽ 2,184 പേരുടെ അഭിപ്രായങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത്. അതിൽ ഓപ്പറേഷൻ സിന്ദൂരിനും തുടർന്നുള്ള വെടിനിർത്തലിനോടുള്ള പ്രതികരണം ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉൾപ്പെടെ പൊതു സ്വീകാര്യത ബിജെപിക്കു ലഭിക്കുന്നതായി സൂചിപ്പിക്കുന്നു.
ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള വെടിനിർത്തലിനും സർക്കാർ നടപടികൾക്കും പൂർണ പിന്തുണ ലഭിച്ചതായി പറയുന്നു. സർവേയിൽ പങ്കെടുത്ത 72% ആൾക്കാരും ഇന്ത്യ ശരിയായി തീരുമാനമെടുത്തുവെന്നു അഭിപ്രായപ്പെട്ടു. 80% ത്തിലധികം പേർ സംതൃപ്തി പ്രകടിപ്പിച്ചു. മാത്രമല്ല 5-പോയിന്റ് സ്കെയിലിൽ കേന്ദ്ര തീരുമാനത്തിന് 4 അല്ലെങ്കിൽ 5 എന്ന് റേറ്റിംഗ് നൽകി. പ്രതികരിച്ചവരിൽ ക്രിസ്ത്യാനികൾ മോദി സർക്കാരിന്റെ തീരുമാനങ്ങളോട് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം രാഹുൽ ഗാന്ധി കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമായിരുന്നോ എന്ന ചോദ്യത്തിന്, 65.73% പേരുടെ മറുപടി ഇല്ലാ എന്നായിരുന്നു. സർവേയിൽ പൂർണ്ണ പിന്തുണ പരിമിതമായിരുന്നെങ്കിലും, ക്രിസ്ത്യൻ വോട്ടർമാർക്കിടയിൽ, പ്രത്യേകിച്ച് ദേശീയ സുരക്ഷാ കാര്യങ്ങളിലും സൈനിക ഫലപ്രാപ്തിയിലും, വളർന്നുവരുന്ന തുറന്ന സമീപനമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറുവശത്ത്, മുസ്ലീം സമൂഹം കൂടുതൽ ജാഗ്രതയോടെയുള്ളതും ഇലയ്ക്കും മുള്ളിനും കേടില്ലാത്തതുമായ മറുപടിയാണ് നൽകിയത്.
സായുധ സേനയിൽ ഒരു പരിധിവരെ ദേശീയ അഭിമാനം പ്രകടിപ്പിക്കുന്ന തരത്തിൽ ഇന്ത്യ യുദ്ധം വിജയിച്ചു എന്ന് 63.66% പേർ പറഞ്ഞു. കൂടാതെ സർക്കാർ ആധുനിക ആയുധങ്ങൾ വാങ്ങിയത് സൈന്യത്തിന്റെ നിലപാട് ശക്തിപ്പെടുത്തിയെന്ന് 79.40% പേർ സമ്മതിച്ചു. എന്നിരുന്നാലും, മോദി സർക്കാർ മറ്റൊരു കാലാവധിക്ക് അർഹനാണെന്ന് 27.85% പേർ മാത്രമാണ് കരുതിയത്. രാഹുൽ ഗാന്ധി സാഹചര്യം നന്നായി കൈകാര്യം ചെയ്യുമായിരുന്നുവെന്ന് 59.06% പേർ പറയുന്നു, ഇതുകണ്ടു ഭരണത്തുടർച്ചയ്ക്ക് സാധ്യതയുണ്ടെന്നു കരുതാനാവില്ലെന്നും സർവേ സൂചിപ്പിക്കുന്നു.
എന്നാൽ ഈ എതിർപ്പുകൾക്കിടയിലും, വെടിനിർത്തലിന്റെയും സൈന്യത്തിന്റെയും പ്രകടനത്തെ രാഷ്ട്രീയം നോക്കാതെ അംഗീകരിച്ചു. പ്രത്യേകിച്ചു യുദ്ധത്തിന്റെയും സമാധാനത്തിന്റെയും കാര്യത്തിൽ.
അതേസമയം ഇന്ത്യൻ സായുധ സേനയ്ക്ക് വൻതോതിലുള്ള പൊതുജന പിന്തുണ ലഭിച്ചു. പ്രതികരിച്ചവരിൽ 91% ത്തിലധികം പേർ ഓപ്പറേഷൻ സിന്ദൂർ കൈകാര്യം ചെയ്തതിനെ പ്രശംസിച്ചു, അതിർത്തിയിലെ വെടിനിർത്തൽ ലംഘനങ്ങൾക്കെതിരായ പ്രതികരണത്തിന് ഏകദേശം 90% പേർ സമാനമായി ഉയർന്ന റേറ്റിംഗുകൾ നൽകി. സർക്കാർ പുതിയ ആയുധങ്ങൾ വാങ്ങുന്നത് സൈന്യത്തെ ഗണ്യമായി ശക്തിപ്പെടുത്തിയെന്ന് 91.32% പേർ അഭിപ്രായപ്പെട്ടു. 79.40% മുസ്ലീങ്ങളും 87.76% ക്രിസ്ത്യാനികളും ഇതിനോട് യോജിക്കുകയും ചെയ്തു.
പക്ഷെ ഓപ്പറേഷൻ സിന്ദൂരിനിടെ സർക്കാരിന്റെ സൈനിക നടപടിയെ ചോദ്യം ചെയ്ത സിപിഐ (എം) രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും പാർട്ടി നേതാവ് എം. സ്വരാജും നടത്തിയ പ്രസ്താവനകൾക്ക് പൊതുജനങ്ങളിൽ നിന്ന് വലിയ എതിർപ്പുണ്ടായി.
അക്കാര്യത്തിൽ സർവേ പ്രകാരം, പ്രതികരിച്ചവരിൽ 47.64% പേർ യുദ്ധവിരുദ്ധ പരാമർശങ്ങളോട് വിയോജിച്ചു, അതേസമയം 13.10% പേർ മാത്രമാണ് അവരെ പിന്തുണച്ചത്. കൂടാതെ ക്രിസ്ത്യാനികളിൽ 46.17% പേർ പ്രസ്താവനകൾ നിരസിച്ചു, മുസ്ലീങ്ങളിൽ 29.27% പേർ വിയോജിപ്പ് പ്രകടിപ്പിച്ചു. പരമ്പരാഗതമായി ബിജെപിയെ സംശയിക്കുന്നവരായി കാണുന്ന ഗ്രൂപ്പുകൾക്കുള്ളിൽ പോലും അത്തരം പരാമർശങ്ങളെ പ്രോത്സാഹിപ്പിച്ചില്ല. ഇതു ദേശീയ സുരക്ഷാ ഭീഷണികളോടുള്ള ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ ഉറച്ച പ്രതികരണം കേരളത്തിലുടനീളം വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടുവെന്ന ധാരണയെ ഈ പ്രവണത കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്നും സർവേ ഫലങ്ങൾ പറയുന്നു.