ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വച്ചത് തീവ്രവാദികളെ മാത്രം. ഇതിന്റെ ഭാഗമായി 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. 100ലധികം ഭീകരരെ വധിച്ചുവെന്ന്പ്രതിരോധ സേന. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കി. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് പ്രതിരോധ സേന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നൽകിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത്.
വാർത്താ സമ്മേളനെ ഇങ്ങനെ- സേനകളെയും നിരപരാധികളായ വിനോദസഞ്ചാരികളെയും ആക്രമിച്ചപ്പോഴാണ് തിരിച്ചടി നൽകേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് സൈന്യം എത്തിയത്. സൈന്യത്തിൻറേത് തീവ്രവാദികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമായിരുന്നു. അതിനായി അതിർത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി പരിശോധിച്ചു. അതിൽ ചില ഭീകരകേന്ദ്രങ്ങൾ ഇന്ത്യയുടെ തിരിച്ചടിയുണ്ടാകും എന്ന് ഉറപ്പായതോടെ ആളൊഴിഞ്ഞു പോയതായി കണ്ടെത്തി. 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ഉന്നമിട്ട് ആക്രമിച്ചത്, പാക് അധീന കശ്മീരിലെയും പാകിസ്ഥാൻ പഞ്ചാബിലെയും ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്. ഭാഗല്പൂരിലെയും മുരിദ്കെയിലെയും കൊടും ഭീകരരുടെ താവളങ്ങളടക്കം തകർക്കാനായി. അജ്മൽ കസബിനെയും ഡേവിഡ് ഹെഡ്‍ലിയെയും പരിശീലിപ്പിച്ച മുരിദ്‍കെയിലെ ലഷ്കർ ക്യാമ്പ് ആക്രമണം നടത്താൻ ഉന്നമിട്ടതിൽ പ്രധാനപ്പെട്ടതായിരുന്നുവെന്നും പ്രതിരോധ സേന വ്യക്തമാക്കി.
കൂടാതെ ആക്രമണ ശേഷമുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്തുവിട്ടു. ക്യാമ്പുകളുടെ ദൃശ്യങ്ങൾ സഹിതമാണ് വിവരിച്ചത്. രാവിലെ ഏഴുമണിക്ക് ആയിരുന്നു ആക്രമണം. ബാവൽ പൂർ ട്രെയിനിങ് ക്യാമ്പ് ഇരു നില കെട്ടിടം പൂർണമായി തകർന്നു. ജനവാസ കേന്ദ്രങ്ങളില് ഒരു നാശനഷ്ടവുമുണ്ടായില്ലെന്ന് ദൃശ്യങ്ങളടക്കം തെളിവ് നല്കി. ശേഷം ഓരോ ഭീകരകേന്ദ്രങ്ങളുടെയും ഭൂപ്രകൃതി, നിർമാണ രീതി അടക്കം വിശദമായി പരിശോധിച്ചു. കൃത്യമായി ഉന്നമിട്ട് ആക്രമിക്കാനായി വിമാനങ്ങൾക്ക് ഈ സ്ഥലങ്ങളുടെ വെക്റ്ററുകൾ നൽകാനായി. ഏഴാം തീയതി അർദ്ധരാത്രിയോടെ ആക്രമണം നടത്തിയതിൻറെ ദൃശ്യങ്ങൾ അടക്കം നേരത്തേ പുറത്തുവിട്ടതാണ്. 100 ഭീകരരെ വധിക്കാനായി. അതിൽ ഇന്ത്യയുടെ കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉള്ള ഭീകരരും ഉൾപ്പെടുന്നുണ്ട്.
യൂസുഫ് അസർ, അബ്ദുൾ മാലിക് റൗഫ്, മുദസ്സിർ അഹമ്മദ് എന്നിവർ ഇന്ത്യ വധിച്ചവരുടെ പട്ടികയിൽ പ്രധാനപ്പെട്ടവരാണ്. കാണ്ഡഹാറിലും പുൽവാമ സ്ഫോടനത്തിലും ഉൾപ്പെട്ടവരാണ് ഇവർ. പാകിസ്ഥാൻ പിന്നാലെ പരിഭ്രാന്തരായി ഇന്ത്യയുടെ അതിർത്തിയിലെ ജനവാസമേഖലകളെ ആക്രമിച്ചു. ആരാധനാലയങ്ങളെ ഉന്നമിട്ട് ആക്രമിച്ചു. പ്രിസിഷൻ മ്യൂണിഷൻസ് ഉപയോഗിച്ച് വ്യോമസേന ഓരോ ആക്രമണങ്ങളെയും ചെറുത്ത് തകർത്തുവെന്നും സേന വ്യക്തമാക്കി.
അതേസമയം ഓപ്പറേഷൻ സിന്ധുരിൽ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ല. 7 ന് നടത്തിയ ആക്രമണത്തിൽ സൈനിക കേന്ദ്രങ്ങളും ജനവാസ കേന്ദ്രങ്ങളും ആക്രമിച്ചില്ല. പിന്നീട് പാക്കിസ്ഥാനയച്ച ഡ്രോണുകൾ എല്ലാം തകർക്കാനായി. ഈ രണ്ടു ക്യാമ്പുകൾ തകർക്കുക ആയിരുന്നു വ്യോമസേനയുടെ ലക്ഷ്യം. ഭീകര ക്യാമ്പുകൾ മാത്രമാണ് തകർത്തത്. പാകിസ്ഥാൻ സൈന്യത്തിന്റെയോ, ആളുകളുടെയോ കെട്ടിടങ്ങൾ തകർത്തിട്ടില്ല. നമ്മൾ ലക്ഷ്യമിട്ടത് ഭീകര കേന്ദ്രങ്ങളെ, പാക്കിസ്ഥാൻ ലക്ഷ്യമിട്ടത് സാധാരണ ജനങ്ങളെ എന്നതാണ് വ്യത്യാസം. പുല്വാമ ഭീകരാക്രമണത്തിന് പിന്നിലെയും കാണ്ഡഹാർ വിമാന റാഞ്ചലിനെ പിന്നിലെയും തീവ്രവാദികളെ വധിച്ചുവെന്നും സേന പറഞ്ഞു.
അതേപോലെ ആക്രമിച്ച 9 കേന്ദ്രങ്ങളിൽ ബഹാവൽപൂരിലെയും മുരിദ്കെയിലെയും പ്രധാനപ്പെട്ടതാണെന്ന് എയർ മാർഷൽ ആർ എസ് ഭാരതി വ്യക്തമാക്കി. ഓരോ ലക്ഷ്യസ്ഥാനങ്ങളിലേക്കും ആക്രമണം നടത്തിയത് എയർ ടു സർഫസ് മിസൈലുകളാണ്. ഓരോ ആക്രമണവും കണിശതയോടെ ഉന്നമിട്ടുള്ള പ്രിസിഷൻ ടാർഗറ്റിംഗ് ആയിരുന്നു. സംഘർഷം ഇനിയും രൂക്ഷമാക്കേണ്ടതില്ല, പാക് സൈനികർക്കെതിരെയല്ല ഭീകരർക്കെതിരെയാണ് നമ്മളുടെ ആക്രമണമെന്നും ഭാരതി പറഞ്ഞു. ജമ്മു സെക്ടറിലെ ഭീകരരുടെ ലോഞ്ച് പാഡുകൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തു.
ശ്രീനഗർ മുതൽ മല്യ വരെ ആക്രമണം ഉണ്ടായി. പാക്കിസ്ഥാനിലേക്ക് നടത്തിയ വ്യോമാക്രമണങ്ങളിലെ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ സേന പുറത്തുവിട്ടു. മുരിദ്കെ അടക്കമുള്ള സ്ഥലങ്ങളിൽ മുൻപും ആക്രമണം നടത്തിയ ശേഷവും ഉള്ള ചിത്രങ്ങളാണ് പുറത്തുവിട്ടത്. ബഹാവൽപൂരിൽ അടക്കം ഓരോ മിസൈലാക്രമണം നടത്തുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവിട്ടു.
അതേപോലെ പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം തടയാൻ നമ്മൾ സജ്ജമായിരുന്നു. സൈനിക കേന്ദ്രങ്ങൾക്കും, ജനങ്ങൾക്കും നാശനഷ്ടമില്ല. ഡ്രോൺ ആക്രമണങ്ങൾക്ക് ശേഷമാണ് പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ബഹാവൽപൂരിൽ ആക്രമിക്കാൻ ഉദ്ദേശിച്ച ഭീകരകേന്ദ്രം വളരെ വലുതായിരുന്നു. അതിനാൽത്തന്നെ കൃത്യമായി ആ കേന്ദ്രം പൂർണമായി നശിപ്പിക്കാൻ വലിയ ആഘാതശേഷിയുള്ള ആയുധങ്ങൾ ഉപയോഗിച്ചു. പാക്കിസ്ഥാൻ ലക്ഷ്യമിട്ട ഇന്ത്യയിലെ ഒരു സ്ഥലങ്ങളിലും കേടുപാടുകളില്ല. പാക്കിസ്ഥാൻ വിമാനം മാത്രമല്ല, അന്താരാഷ്ട്ര യാത്രാ വിമാനം അടക്കം മറയാക്കി പാക്കിസ്ഥാൻ. യാത്രാ വിമാനങ്ങൾക്കുനേരെ ഒരു ആക്രമണവും നടത്തിയില്ല. ആദ്യം ഒരു തരത്തിലും പാക് സൈനികകേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടില്ല. ഇന്ത്യയിലേക്ക് ഉണ്ടായ ആക്രമണങ്ങളെ ഫലപ്രദമായി സൈന്യം നേരിട്ടു. ചിലതെല്ലാം ഇന്ത്യൻ മണ്ണിൽ പതിച്ചു, പക്ഷെ വലിയ നാശനഷ്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ജനവാസമേഖലകളെ പാക്കിസ്ഥാൻ ഉന്നമിട്ടപ്പോഴാണ് ലഹോറിലെ അവരുടെ റഡാർ സംവിധാനത്തെ ആക്രമിച്ചതെന്നും സേന വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ ഉടൻ തന്നെ തിരിച്ചടി നൽകരുതെന്ന് പാക് ഡിജിഎംഒയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ പ്രത്യാക്രമണം ഉണ്ടാകും എന്ന് തന്നെയായിരുന്നു പാക് നിലപാട്. അതിനാൽത്തന്നെ സൈന്യം ഏതുസമയത്തേക്കും സജ്ജമായിരുന്നു. പാക്കിസ്ഥാന്റെ നിരീക്ഷണ റഡാറുകളും സൈനിക കേന്ദ്രങ്ങളും തകർത്തു. മെയ് 9, 10നും ഡ്രോനുകൾ വഴി ആക്രമണം നടത്താൻ ശ്രമിച്ചു. തന്ത്രപ്രധാന സ്ഥലങ്ങൾ ആയിരുന്നു ലക്ഷ്യം. പക്ഷെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. മെയ് 8, ഇന്ത്യയിലെ പ്രധാന വ്യോമതവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം ഉണ്ടായി. വ്യോമപ്രതിരോധ സംവിധാനം വഴി എല്ലാം തകർത്തു. 8, 9 അർദ്ധരാത്രികളിൽ പാക് ഡ്രോണുകളും മറ്റ് ചില വിമാനങ്ങളും വ്യോമാതിർത്തി ലംഘിച്ചെത്തി. ഉന്നമിട്ടത് പ്രധാനമായും ഇന്ത്യൻ സൈനികത്താവളങ്ങളെയായിരുന്നു. 35-40 പാക് സൈനികർ കൊല്ലപ്പെട്ടതായി പാക് സൈന്യം റിപ്പോർട്ട് ചെയ്തു.
ശ്രീനഗറിൽ നിന്ന് നല്യ വരെ അതേ ദിവസം വലിയ രീതിയിൽ തുടർച്ചയായി വ്യോമാക്രമണം ഉണ്ടായി. പാക്കിസ്ഥാന്റെ 35-40 സൈനികർവരെ മെയ് 7 മുതൽ 10 വരെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ ഡ്രോൺ അടക്കം ഉപയോഗിച്ച് നിരവധി വ്യോമ താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമിച്ചു. ജമ്മു, ഉദ്ദംപൂർ, പത്താന്കോട്ട്, അമൃത്സർ, ഭട്ടിന്ഡ, നാല്, ദല്ഹൌസി, തോയ്സ്, ജയ്സാല്മീർ, ഫലോദി, ഉത്തർലായ്, നല്യ എന്നിവ ലക്ഷ്യമിട്ടു. എല്ലാ ഡ്രോണുകളും എഡി സിസ്റ്റം തകർത്തു. നിയന്ത്രണ രേഖയിലെയും അന്താരാഷ്ട്ര അതിർത്തിയിലെയും വെടിവെപ് ഉണ്ടായി. ഇതിന് ഉചിതമായ മറുപടി കൊടുക്കേണ്ട സമയം ആണെന്ന് കരുതി. അതുകൊണ്ടാണ് അവർക്ക് വേദനിക്കുന്ന സ്ഥലത്ത് തന്നെ അടിച്ചത്. പടിഞ്ഞാറൻ മേഖലയിലെ പ്രധാന വ്യോമ കേന്ദ്രങ്ങൾ എല്ലാം ആക്രമിച്ചു. അതിനാൽത്തന്നെ തിരികെ സൈനികത്താവളങ്ങൾ ഉന്നമിട്ട് തന്നെ ഇന്ത്യ ആക്രമിച്ചു.
അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പടെ യാത്രാവിമാനങ്ങൾ അവർ പറക്കാൻ അനുവദിച്ചു. ഇന്ത്യ തിരിച്ചടിക്കാതിരിക്കാതിരിക്കാൻ ആയിരുന്നു യാത്രാ വിമാനങ്ങളെ മറയാക്കി ഈ നീക്കം. 35-40 പാക് സൈനികർ കൊല്ലപ്പെട്ടതായി അവർ റിപ്പോർട്ട് ചെയ്തുവെന്ന് വിശ്വസനീയ വിവരം. റഹിമ്യാർ ഖാൻ എയർഫീൽഡ് തകർത്തു. ചുനിയൻ വ്യോമ പ്രതിരോധ കേന്ദ്രം സർഗോദ എയർ ഫീൽഡ്, പരിശീലനം അടക്കം നടക്കുന്ന പ്രധാനപ്പെട്ട വ്യോമ കേന്ദ്രമാണ്. റഹീംയാർ ഖാൻ വിമാനത്താവളം. ഇസ്ലാമാബാദിലെ വ്യോമ താവളം.
പാകിസ്ഥാൻ ഉന്നമിട്ട 11 ഇന്ത്യൻ വ്യോമത്താവളങ്ങൾ – ജമ്മു, ഉദ്ധംപൂർ, പഠാൻകോട്ട്, അമൃത്സർ, ഭട്ടിൻഡ, ദൽഹൗസി, തോയ്‍സ്, ജയ്‍സാൽമീർ, ഉത്തർലായ്, ഫലോദി, നല്യ’എന്നിവയാണ്. ഇതിന് മറുപടിയായാണ് പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളും, വ്യോമ താവളങ്ങളും, വ്യോമ പ്രതിരോധ സംവിധാനങ്ങളും അടക്കം ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഇതോടെയാണ് കണിശതയോടെ നമ്മുടെ പടിഞ്ഞാറൻ അതിർത്തിയോട് ചേർന്നുള്ള അവരുടെ വ്യോമത്താവളങ്ങൾ ഉന്നമിട്ട് ആക്രമിക്കാൻ തീരുമാനിച്ചത്. തുടങ്ങിയത് പാകിസ്ഥാൻ സൈന്യത്തെ ലക്ഷ്യം വച്ചായിരുന്നില്ല, ഭീകരരെ മാത്രമായിരുന്നു ലക്ഷ്യം. പക്ഷെ തുടരെ തുടരെ രാത്രികൾ ആക്രമണം ഉണ്ടായി. തിരിച്ചടിക്കുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. എയർ ബേസുകൾ, കമാൻഡ് സെൻററുകൾ, സൈനിക താവളങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉന്നമിട്ട് തന്നെ ആക്രമിച്ചു. പഹൽഗാം ആക്രമണത്തിന് പിന്നാലെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു, നാവിക സേന കറാച്ചി അടക്കം ലക്ഷ്യമിട്ടിരുന്നുവെന്നും സൈന്യം വിവരിച്ചു.