റിയാദ്: പതിനാറു വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് റിയാദിലെത്തിയ യുവാവ് രണ്ടു വർഷത്തിന് ശേഷം കേരള പോലീസിന്റെ പിടിയിൽ. വധുവിന്റെ പരാതിയിലാണ് മണ്ണാർക്കാട് സ്വദേശിക്കെതിരെ പോലീസ് പോക്സോ കേസ് ചുമത്തിയിരുന്നത്. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസിലാണ് യുവാവിനെ പോലീസ് സംഘം നാട്ടിലെത്തിച്ചത്.
റിയാദിൽ ജോലി ചെയ്തിരുന്ന ഇയാൾ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് പതിനാറുകാരിയെ വിവാഹം ചെയ്തത്. 2022-ലായിരുന്നു വിവാഹം. ഏതാനും ദിവസത്തിന് ശേഷം ഇയാൾ നാട്ടിൽനിന്ന് തിരികെ റിയാദിലെത്തി. എന്നാൽ പിന്നീട് ബന്ധുക്കളും വധുവും ചേർന്ന് യുവാവിനെതിരെ പീഡനം ആരോപിച്ച് കേസ് നൽകി. തുടർന്ന് ഇന്റർപോളിന്റെ സഹായം തേടിയ കേരള പോലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചു. ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പടുവിച്ചതോടെ സൗദി ഇന്റർപോൾ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി.
കുഞ്ഞിന്റെ ജനനം ആഘോഷമാക്കാൻ ലഹരി പാർട്ടി, പിതാവുൾപ്പെടെ നാലുപേർ പിടിയിൽ
ഇന്നലെ രാത്രിയാണ് കേരളത്തിൽനിന്നെത്തിയ പോലീസ് സംഘത്തിന് സൗദി പോലീസ് പ്രതിയെ കൈമാറിയത്. അഞ്ചു ദിവസം മുൻപാണ് കേരള പോലീസ് ഉദ്യോഗസ്ഥരായ മണ്ണാർക്കാട് ഡിവൈ.എസ്.പി സുന്ദരൻ, ഉദ്യോഗസ്ഥരായ നൗഷാദ്, റംഷാദ് എന്നിവർ റിയാദിൽ എത്തിയത്. പ്രതിയെ സൗദി പോലീസ് ഇന്നലെ രാത്രി വിമാനത്തിൽ വച്ച് കേരള പോലീസിന് കൈമാറി. അതേസമയം, ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് യുവാവിനും വരന്റെയും വധുവിന്റെയും മാതാപിതാക്കൾക്കെതിരെയും പോലീസ് കേസെടുത്തു.