കോഴിക്കോട്∙ മുക്കം മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കുടുംബം. അറസ്റ്റിലായ ഒന്നാം പ്രതി ദേവദാസ് യുവതിയുമായി നടത്തിയ വാട്സാപ് ചാറ്റുകളാണ് പുറത്തുവിട്ടത്. ഇതിൽ യുവതിയോട് മോശമായ രീതിയിൽ സംസാരിക്കുന്ന ചാറ്റുകളും യുവതിയുടെ കുടുംബം പുറത്തുവിട്ടു.
യുവതിയുടെ ശരീരത്തെക്കുറിച്ചുള്ള വർണനകളും ലൈംഗിക താൽപര്യവും വ്യക്തമാക്കുന്നതാണ് പല ചാറ്റുകളും. പലവട്ടം ദേവദാസ് അപമര്യാദയായി പെരുമാറിയതോടെ ജോലി രാജിവയ്ക്കുന്നതായി യുവതി അറിയിച്ചു. തുടർന്ന് ഇയാൾ ക്ഷമാപണം നടത്തി സന്ദേശങ്ങൾ അയച്ചു. തന്റെ ഭാഗത്തുനിന്ന് ഇനി മോശമായ ഒരു പെരുമാറ്റവും ഉണ്ടാവില്ലെന്നും ബിസിനസ്‌പരമായ ബന്ധങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും വിശ്വസിപ്പിച്ചു. അതേസമയം കടമായി നൽകിയ പണം തിരിച്ചയക്കരുതെന്നും ‘നീ ഈ സ്ഥാപനത്തിലെ മാലാഖ’ ആണെന്നും വാട്സാപ് സന്ദേശത്തിലുണ്ട്.
കുഞ്ഞിൻ്റെ ചെരുപ്പ് മാലിന്യക്കുഴിയുടെ അടുത്ത് കണ്ടു..!! പിതാവ് ഓടിച്ചെന്ന് നോക്കിയപ്പോൾ മാലിന്യത്തിൽ പൂണ്ട് കിടക്കുന്ന കുഞ്ഞ്…!! 10 മിനിറ്റോളം കുഴിയിൽ കിടന്ന കുഞ്ഞിനെ വലിച്ച് പുറത്തെടുത്തപ്പോൾ വായിൽ മാലിന്യം നിറഞ്ഞിരുന്നു…!!! അപകടശേഷം പ്ലാസ്റ്റിക് കൊണ്ട് കുഴി മൂടി അധികൃതർ…
തന്നോട് ഇനി മോശമായ പെരുമാറ്റവും സന്ദേശങ്ങളും ഉണ്ടാകരുതെന്ന് യുവതി ആവർത്തിച്ച് ആവശ്യപ്പെടുന്നതും സന്ദേശങ്ങളിൽ വ്യക്തമാണ്. തന്റെ ഭാഗത്തുനിന്നുണ്ടാ മോശമായ പെരുമാറ്റത്തിനു പലവട്ടം മാപ്പ് പറഞ്ഞ ദേവദാസ്, യുവതി പരുക്കു പറ്റി ആശുപത്രിയിലായശേഷം ഭീഷണി സന്ദേശവും അയച്ചു. ‘നിനക്കുള്ള ആദ്യ ഡോസാണിത്’ എന്നായിരുന്നു ഭീഷണി.
മുലപ്പാല്‍ തൊണ്ടയില്‍ തിങ്ങി 48 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
അതേസമയം ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മാമ്പറ്റയിലെ ഹോട്ടൽ ഉടമ ദേവദാസ് (68) ഫെബ്രുവരി 5ന് കുന്നംകുളത്ത് പോലീസിന്റെ പിടിയിലായിരുന്നു. ഹോട്ടൽ ജീവനക്കാരായ മറ്റു രണ്ടു പ്രതികൾ വ്യാഴാഴ്ച താമരശ്ശേരി കോടതിയിൽ കീഴടങ്ങി. പികെ റിയാസ്, കെടി സുരേഷ് ബാബു എന്നിവരാണ് കീഴടങ്ങിയത്. റിമാൻഡിലുള്ള മൂന്നു പ്രതികളേയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം.
ഫെബ്രുവരി ഒന്നിന് രാത്രി ഹോട്ടലിനു സമീപത്തുള്ള താമസസ്ഥലത്തുവച്ചാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇവരിൽ നിന്നു രക്ഷപ്പെടാനായി കെട്ടിടത്തിനു മുകളിൽ നിന്നു താഴേക്കു ചാടിയ യുവതി സാരമായി പരുക്കേറ്റു ചികിത്സയിലാണ്.