ന്യൂഡൽഹി: മൂന്നാമത് നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം ആരംഭിച്ചു. പാർലമെന്റിൽ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബജറ്റ് അവതരണകത്തേക്കാൾ പ്രധാനം കുംഭമേള ദുരന്തത്തിനാണെന്ന് അഖിലേഷ് യാഥവ് കുറ്റപ്പെടുത്തി. അതേ സമയം പ്രതിഷേധിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷം പിന്നീട് തിരികെയെത്തി.
അതേസമയം കാർഷിക മേഖലയുടെ വളർച്ചയ്ക്കായി പ്രധാനമന്ത്രി ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ പ്രഖ്യാപിച്ച് ധനമന്ത്രി. സംസ്ഥാനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. കാർഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നൽകും. രാജ്യത്തെ 100 ജില്ലകൾക്കാണ് ആദ്യഘട്ടത്തിൽ സഹായം. ഉത്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. 1.7 കോടി കർഷകർക്ക് ഇത് ഗുണം ചെയ്യും.
ധാന്യവിളകളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത- ആറ് വർഷ മിഷൻ പ്രഖ്യാപിച്ചു.
തുവര, ഉറാദ്, മസൂർ എന്നീ ധാന്യങ്ങൾക്കായി പ്രത്യേക പദ്ധതി. കർഷകരിൽനിന്ന് ധാന്യം ശേഖരിക്കും. വിപണനം ഉറപ്പാക്കും.
പച്ചക്കറികൾക്കും പഴങ്ങൾക്കും സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി രൂപവത്കരിക്കും.
ബിഹാറിൽ മക്കാന ബോർഡ്-മക്കാനയുടെ ഉത്പാദനവും വിപണനവും വ്യാപിപ്പിക്കാൻ ബിഹാറിൽ മക്കാന ബോർഡ് സ്ഥാപിക്കും.
വിളഗവേഷണത്തിന് പദ്ധതി
എല്ലാ ഗവ. സെക്കൻഡറി സ്കൂളുകളിലും പ്രാഥമികാരോഗ്യ മേഖലയിലും ഭാരത് നെറ്റിൻരെ സഹായത്തോടെ ബ്രോഡ്ബാൻഡ് കണക്ഷൻ
കിസാൻ ക്രെഡിറ്റ് വായ്പ പദ്ധതി 5 ലക്ഷമാക്കി ഉയർത്തി
ആദായ നികുതി പരിധി ഉയര്‍ത്തി. 12 ലക്ഷം രൂപ വരെ ആദായ നികുതിയില്ല. നികുതി ദായകരുടെ സൗകര്യം പരിഗണിക്കും. മുതിര്‍ന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഉയര്‍ത്തി. എല്ലാ ജില്ലകളിലും ക്യാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായി ഡേ കെയര്‍ സെന്ററുകള്‍ ആരംഭിക്കും.
ഇന്ത്യയെ കളിപ്പാട്ട നിര്‍മാണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റും.
മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിർമല സീതാരാമൻ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ആറ് മേഖലകളിലാണ് ഈ ബജറ്റ് ഊന്നൽ നൽകുന്നതെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രി നിർമലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റാണിത്.