ന്യൂഡൽഹി: കാമുകനുമായി ചേർന്ന് പ്രതിശ്രുത വരൻ കേതൻ അഗർവാലിനെ കൊലപ്പെടുത്തിയെന്നാരോപിക്കപ്പെടുന്ന സിയ ഗോയൽ കേസിൽ പുതിയ വിവാദം. കുറ്റകൃത്യത്തിൽ യാതൊരു പശ്ചാത്താപവും കാണിക്കാത്ത സിയ, പോലീസ് കസ്റ്റഡിയിൽ വീട്ടിൽ നിന്ന് പുറത്തേക്കു കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങൾക്കു നേരെ നടുവിരൽ ഉയർത്തി അശ്ലീല കൈയാങ്കളി നടത്തിയതാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്.
പൂനെയിലെ മാർക്കറ്റ് യാർഡ് സ്വദേശിയായ സിയയെ അന്വേഷണത്തിനായി വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ പുറത്തു കാത്തുനിന്ന മാധ്യമപ്രവർത്തകരെ നോക്കി അവൾ മിഡിൽ ഫിംഗർ കാണിക്കുന്ന ദൃശ്യങ്ങളാണ് വാർത്താ ഏജൻസി ഐഎഎൻഎസ് പുറത്തുവിട്ട 17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണുന്നത്. മുഖം സ്കാർഫ് കൊണ്ട് മറച്ചും കറുത്ത ടി-ഷർട്ട് ധരിച്ചും എത്തിയ സിയയുടെ ഈ പ്രവൃത്തി സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചു.
നിരവധി പേർ അവളെ അഹങ്കാരിയായ പ്രതിയെന്നു വിശേഷിപ്പിച്ചപ്പോൾ, ഇതുവരെ കണ്ട ഏറ്റവും ക്രൂരമായ മനോഭാവം, യാതൊരു പശ്ചാത്താപവും ഇല്ല” എന്നിങ്ങനെയും പ്രതികരണങ്ങൾ ഉയർന്നു. ജൂൺ 18-നാണ് മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള ലോഹഗഡ് കോട്ടയിൽ വെച്ച് സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതൻ അഗർവാലിനെ തള്ളിയിട്ടുകൊന്നുവെന്നാണ് കേസ്. ആദ്യം ഇത് അപകട മരണമായി ചിത്രീകരിക്കാൻ സിയ ശ്രമിക്കുകയും കേതൻ വഴുതി വീണുവെന്നുമാണ് പോലീസിനോട് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ അപകട മരണ റിപ്പോർട്ടും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ സിയയുടെ പെരുമാറ്റത്തിൽ ദുഃഖത്തിന്റെ ഒരു സൂചന പോലും കാണാനാകാത്തത് പോലീസിൽ സംശയം ജനിപ്പിക്കുകയും തുടർന്ന് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് സിയയെയും ചേതനെയും പോലീസ് അറസ്റ്റ് ചെയ്തത്.
സിയയും കേതനും തമ്മിലുള്ള വിവാഹം കുടുംബങ്ങൾ നിശ്ചയിച്ചിരുന്നുവെന്നും നവംബർ മാസത്തിൽ ഭംഗിയായ വിവാഹച്ചടങ്ങ് നടത്താനായിരുന്നു പദ്ധതിയെന്നും അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ സിയയും കേതനും തമ്മിലുള്ള ബന്ധത്തിൽ അസ്വസ്ഥനായിരുന്ന ചേതൻ, കേതനെ ഒരു തടസമായി കണ്ടതിനെ തുടർന്ന് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതാണെന്ന് പോലീസ് പറയുന്നു.
ജൂൺ 14-ന് സിയ കേതനെ കോട്ടയിലേക്ക് കൊണ്ടുപോയി തള്ളിയെങ്കിലും, അദ്ദേഹം പാറയുടെ വക്കിലുള്ള ഒരു ചെടിയിൽ പിടിച്ച് രക്ഷപ്പെട്ടിരുന്നു. സംഭവം മറച്ചുവയ്ക്കാൻ സിയ പാമ്പ് കണ്ടുവെന്ന് വിളിച്ചുകൂവുകയും തുടർന്ന് അദ്ദേഹത്തെ ചേർത്ത് പിടിക്കുകയും ചെയ്തു. പിന്നീട് വീണ്ടും കോട്ടയിലേക്ക് വരാൻ പ്രേരിപ്പിച്ച സിയ, ഈ തവണ ചേതനെയും വിളിച്ചു വരുത്തി, ഇരുവരും ചേർന്ന് പിന്നിൽ നിന്ന് തള്ളിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.അതേസമയം ഇന്ന് ഉച്ചയ്ക്ക് 2.30-ന് പ്രതികളെ വാഡ്ഗാവ് കോടതിയിൽ ഹാജരാക്കും. കൂടുതൽ കസ്റ്റഡിക്കായി പൂനെ റൂറൽ പോലീസ് അപേക്ഷ സമർപ്പിക്കാനിരിക്കെ, പ്രതിഭാഗം അഭിഭാഷകർ ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
Pune, Maharashtra: Siya Goyal, accused in the Ketan Agarwal murder case, was taken by Pune Rural Police to her Market Yard residence for investigation. After the investigation was completed, while leaving the house, Siya Goyal allegedly made obscene gestures and showed the middle… pic.twitter.com/mHnQKlfRrq
— IANS (@ians_india) July 2, 2026


















































