ഇറാൻ: ഇറാനെതിരെ സൈനിക ശക്തി വർധിപ്പിച്ച് അമേരിക്ക വ്യാപകമായ സമുദ്ര ഉപരോധം ആരംഭിച്ചു. ഇറാനിലെ തുറമുഖങ്ങളും തീരപ്രദേശങ്ങളും ലക്ഷ്യമിട്ട് 15-ത്തിലധികം യുദ്ധക്കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. ഈ നീക്കത്തിന്റെ ഭാഗമായി അറേബ്യൻ കടലിൽ പ്രവർത്തിക്കുന്ന യുഎസ്എസ് ട്രിപ്പോളി (LHA-7) മറ്റ് കപ്പലുകളെല്ലാം യുഎസ് വിന്യസിപ്പിച്ചു.
അമേരിക്കൻ സൈന്യത്തിൻ്റെ മധ്യകമാൻഡായ യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചതനുസരിച്ച് ജിഎംടി സമയം ഉച്ചയ്ക്ക് 2 മണിക്ക് ഉപരോധം പ്രാബല്യത്തിൽ വന്നു. ഇതോടെ ഇറാൻ്റെ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളും നിരീക്ഷണത്തിനും വിധേയമാകും. എന്നാൽ ഹോർമുസ് കടലിടുക്ക് വഴി ഇറാനല്ലാത്ത രാജ്യങ്ങളിലേക്ക് പോകുന്ന കപ്പലുകൾക്ക് തടസമുണ്ടാകില്ലെന്നും CENTCOM വ്യക്തമാക്കി.
USS Tripoli (LHA-7) യിൽ നിന്ന് ലൈറ്റ്നിംഗ് II ജെറ്റുകൾ, MV-22 ഓസ്പ്രേ വിമാനങ്ങളും വിന്യസിച്ച് ശക്തമായ വ്യോമ-നാവിക കൈവശം ഉറപ്പാക്കിയിരിക്കുകയാണ് അമേരിക്കയിപ്പോൾ. അതേസമയം കൂടുതൽ എഫ്-35ബി വിമാനങ്ങൾ ഒരേസമയം പ്രവർത്തിക്കാൻ കഴിയുന്നത് പ്രത്യേകതയാണ് ഈ കപ്പലിനുള്ളത്.
ഇതിനിടെ, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. ഉപരോധ മേഖലയ്ക്ക് സമീപം എത്തുന്ന ഇറാൻ്റെ ‘ഫാസ്റ്റ് അറ്റാക്ക്’ ബോട്ട് തൽക്ഷണം നശിപ്പിക്കുമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇറാൻ്റെ നാവികസേനയുടെ ഭൂരിഭാഗവും തകർത്തതായി ട്രംപ് അവകാശപ്പെട്ടു.
അതേസമയം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച രണ്ട് ആഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടായിരിക്കെ തന്നെ അമേരിക്ക ഈ ഉപരോധം നടപ്പിലാക്കിയതോടെ മധ്യപൂർവ്വേഷ്യയിൽ വീണ്ടും സംഘർഷ സാധ്യത ഉയർന്നിരിക്കുകയാണ്. അതിനപ്പുറംഇറാൻ്റെ പ്രതികരണം എന്തായിരിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.
USS Tripoli (LHA 7) conducts night flight operations while sailing in the Arabian Sea. Tripoli is designed without a traditional well deck, which allows for more F-35B Lightning II stealth fighters, MV-22 Ospreys, helicopters, and extra maintenance space. During peak operations,… pic.twitter.com/zjQO1nOcmK
— U.S. Central Command (@CENTCOM) April 13, 2026















































