ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വൻ പ്രവശ്യയായ ബലൂചിസ്ഥാൻ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചെന്ന അവകാശവാദം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. “റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ” എന്ന പേരിൽ പുതിയ രാഷ്ട്രം രൂപീകരിച്ചതായും ബലൂചിസ്ഥാൻ പ്രദേശത്തിന്റെ 85 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവകാശപ്പെടുന്ന പ്രസ്താവനയാണ് വൈറലാകുന്നത്. പുതിയ ഭരണകൂടം ദേശീയ പതാകയും ദേശീയഗാനവും കറൻസിയും ഭരണസംവിധാനവും നിലവിൽ വന്നതായി അവകാശപ്പെടുന്നുണ്ടെങ്കിലും, ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
പാകിസ്ഥാൻ സർക്കാരും സൈന്യവും ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര മാധ്യമങ്ങളോ സ്വതന്ത്ര ഏജൻസികളോ ഈ അവകാശവാദങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങളെ ഔദ്യോഗിക സ്വാതന്ത്ര്യപ്രഖ്യാപനമായി കണക്കാക്കാനാകില്ലെന്നാണ് വിലയിരുത്തൽ.
വൈറലായ പ്രസ്താവനയിൽ, ബലൂചിസ്ഥാനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ലോക രാജ്യങ്ങളോടും ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു രാജ്യവും ബലൂചിസ്ഥാനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിട്ടില്ല.
ഇതിനിടെ, പാകിസ്ഥാന്റെ പടിഞ്ഞാറൻ മേഖലയായ ബലൂചിസ്ഥാനിലും പാക് അധീന കശ്മീരിന്റെ ചില ഭാഗങ്ങളിലും പ്രതിഷേധങ്ങളും സുരക്ഷാസേനയുമായുള്ള സംഘർഷങ്ങളും ശക്തമായിരിക്കുകയാണ്. ബലൂച് വിഘടനവാദ സംഘടനകളും പാകിസ്ഥാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ അടുത്ത ദിവസങ്ങളിൽ വർധിച്ചതായി റിപ്പോർട്ടുകളുണ്ട്.
പ്രകൃതിവിഭവങ്ങളുടെ കാര്യത്തിൽ ഏറ്റവും സമ്പന്നമായ പ്രവിശ്യകളിലൊന്നാണ് ബലൂചിസ്ഥാൻ. ചെമ്പ്, സ്വർണം, കൽക്കരി, പ്രകൃതിവാതകം എന്നിവയുടെ വലിയ ശേഖരങ്ങൾ ഇവിടെയുണ്ട്. ചൈന–പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) പദ്ധതിയിലെ നിർണായക കേന്ദ്രമായ ഗ്വാദർ തുറമുഖവും ബലൂചിസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്. ഈ തന്ത്രപ്രധാന സ്ഥാനം കാരണം പ്രദേശത്തെ രാഷ്ട്രീയവും സുരക്ഷാ സാഹചര്യങ്ങളും ദക്ഷിണേഷ്യൻ മേഖലയിലെ ഭൗമരാഷ്ട്രീയ ചർച്ചകളിൽ പ്രധാന വിഷയമായി തുടരുകയാണ്.
അതേസമയം, “റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ” എന്ന പേരിൽ പ്രചരിക്കുന്ന സ്വാതന്ത്ര്യപ്രഖ്യാപനവും 85 ശതമാനം പ്രദേശം നിയന്ത്രണത്തിലാണെന്ന അവകാശവാദവും നിലവിൽ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതിനാൽ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളെയും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളെയും വേർതിരിച്ചുകണ്ട് വിലയിരുത്തേണ്ടതുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Frightened to perform their duties in #Balochistan, #Pakistani Frontier Corps personnel placed dummy figures dressed in military uniforms at an outpost to create the illusion that troops were on guard. The bizarre tactic has drawn ridicule and raised serious questions about… pic.twitter.com/M9zHX5drr8
— IDU (@defencealerts) July 13, 2026
















































