കൊൽക്കത്ത: പശ്ചിമബംഗാളിൽ ബക്രീദ് അവധി ഒരുദിവസമായി വെട്ടിക്കുറച്ചു. നേരത്തേ തൃണമൂൽ സർക്കാർ പ്രഖ്യാപിച്ചിരുന്ന രണ്ടുദിവസത്തെ അവധിയാണ് ബിജെപി സർക്കാർ ഒരുദിവസമാക്കി കുറച്ചത്. പുതിയ ഉത്തരവ് പ്രകാരം ബക്രീദ് ദിനമായ മേയ് 28-ന് മാത്രമാണ് സംസ്ഥാനത്ത് അവധി. മമത ബാനർജിയുടെ നേതൃത്വത്തിൽ അധികാരത്തിലുണ്ടായിരുന്ന തൃണമൂൽ സർക്കാർ നേരത്തേ രണ്ടുദിവസത്തെ അവധിയാണ് ബക്രീദിന് പ്രഖ്യാപിച്ചിരുന്നത്.
മേയ് 26, 27 തീയതികളിലായിരുന്നു അവധി. എന്നാൽ, ബക്രീദ് മേയ് 28-ന് ആയതോടെ പുതിയ ബിജെപി സർക്കാർ ഇത് പുനഃക്രമീകരിച്ചു. പുതിയ ഉത്തരവ് പ്രകാരം മേയ് 28-ന് മാത്രമാണ് സംസ്ഥാനത്ത് അവധി. മേയ് 26, 27 തീയതികളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുമെന്നും ഉത്തരവിലുണ്ട്.
2011-ൽ മമത ബാനർജി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ബംഗാളിൽ ബക്രീദിനും ഈദുൽഫിത്തറിനും ഛഠ് പൂജയ്ക്കും ഉൾപ്പെടെ രണ്ടുദിവസത്തെ അവധി നൽകിത്തുടങ്ങിയത്.














































