കോഴിക്കോട്: കേരളത്തിലുള്ള ഏറ്റവും വിഷകരമായ ഭക്ഷണം ജയിൽ ചപ്പാത്തിയാണെന്ന് സ്വാമി ആനന്ദവനം ഭാരതി. കാരണം, ഈ ജയിലിൽ കുറ്റവാളികളായിട്ട് ഉണ്ടായിരുന്ന കുറ്റവാളികളുടെ മനസ്സിൽ നിന്നാണ് ആ ചപ്പാത്തി ഉണ്ടാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാറില്ല. കാരണം, ഈ ഭക്ഷണം ഉണ്ടാക്കുന്ന ആളുടെ സങ്കല്പം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. ഹോട്ടലുകളിൽ വ്യാപാരത്തിന് വേണ്ടിയിട്ടാണ് ഭക്ഷണം ഉണ്ടാക്കുന്നത്. സാമാന്യമായി വ്യവഹാരത്തിൽ ജീവിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ആ സങ്കല്പം ബാധിക്കുന്ന സാഹചര്യം ഉണ്ടാകും. അതുകൊണ്ട് പഴയകാലത്ത് അറിയുന്ന വീടുകളിൽ നിന്നേ ഭക്ഷണം കഴിക്കാറുള്ളൂ. അല്ലെങ്കിൽ അത്യാവശ്യം പാചകം ചെയ്യാനുള്ള ചെറിയ കാര്യങ്ങൾ കൂടെ കരുതും.
ഏതെങ്കിലും വീട്ടിൽ ചെന്നാൽ പാചകം ചെയ്യാനുള്ള സാധനങ്ങൾ വാങ്ങിച്ച് പാചകം ചെയ്തു കഴിക്കുകയാണ് ചെയ്യാറ്. യാത്ര ചെയ്യേണ്ടി വരുന്ന ഘട്ടങ്ങളിൽ അങ്ങനെയാണ് ഭക്ഷണത്തെ ശ്രദ്ധിക്കുക.വ്യക്തിപരമായി പറഞ്ഞു കഴിഞ്ഞാൽ, ഞാൻ നോൺവെജ് എന്ന് പറയുന്ന കൺസെപ്റ്റിന് എതിരല്ല. മാംസാഹാരവും ഇവിടുത്തെ ആഹാരശീലങ്ങളിൽ പെടുന്നതാണ്. മാംസാഹാരം ക്ഷാത്രകർമ്മങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്ക് അല്ലെങ്കിൽ കർമ്മരംഗങ്ങളിൽ പെടുന്ന ആളുകൾക്ക് ആവശ്യമായ ഒന്നുമാണ്. ആഹാരത്തിന് രണ്ട് പ്രധാനപ്പെട്ട വശങ്ങളുണ്ട്. ഉണ്ടാകുന്ന മനോഭാവം (ആര് ഉണ്ടാക്കുന്നു, എന്തിനുവേണ്ടി ഉണ്ടാക്കുന്നു).
ഇതിന്റെ ഗതയാമം/പുനർതത്വം (രണ്ടാമത് ചൂടാക്കി കഴിക്കരുത്. ഉണ്ടാക്കിയതിനു ശേഷം ഒരു യാമം കഴിഞ്ഞാൽ കഴിക്കരുത്). ഇപ്പോൾ നമ്മുടെ കേരളത്തിലുള്ള ഏറ്റവും വിഷകരമായ ഭക്ഷണം ഏത് എന്ന് ചോദിച്ചാൽ അതിനൊരു ഉത്തരം ജയിൽ ചപ്പാത്തി എന്ന് പറയേണ്ടി വരും. കാരണം, ഈ ജയിലിൽ കുറ്റവാളികളായിട്ട് ഉണ്ടായിരുന്ന കുറ്റവാളികളുടെ മനസ്സിൽ നിന്നാണ് ആ ചപ്പാത്തി ഉണ്ടാകുന്നത്. ശരിക്കും ജയിലിൽ ആ കുട്ടികൾ നന്നാവട്ടെ എന്ന് പ്രാർത്ഥിച്ച്, എല്ലാ ദിവസവും ശുദ്ധമായ വൃത്തിയിൽ ഇരിക്കുന്ന അമ്മമാര് കുളിച്ച് തയ്യാറാക്കുന്ന ഭക്ഷണം പുറത്തുണ്ടാക്കിയിട്ട് അവർക്ക് കൊടുക്കുക. ആ ഭക്ഷണത്തിലൂടെ അവരുടെ മനസ്സിൽ പരിവർത്തനം വരുക. ഇതിവിടെ ജയിലിൽ കുറ്റവാളികളായിട്ട്—ഇനി ഇപ്പോൾ നിരപരാധികൾ ആണെന്ന് വിചാരിക്കുക, എങ്കിൽ പോലും അനാവശ്യമായിട്ട് ഞങ്ങൾ ജയിലിൽ കിടക്കേണ്ടി വന്നല്ലോ എന്നുള്ള മാനസിക ദുഃഖമുള്ള ഭാവത്തിലുള്ള ആളുകൾ—അവരുണ്ടാക്കുന്ന ആ ഭാവത്തിൽ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണം പുറത്തേക്ക് വരുകയാണ്. അത് ഇവിടുത്തെ ആളുകൾ കഴിക്കുകയാണ്. അപ്പോൾ ആ സങ്കല്പമാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്നും കയാ കൾച്ചര്‍ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.






