പഞ്ചാബ്: ഫാസിൽക ജില്ലയിൽ നടന്ന ക്രൂരമായ കൊലപാതകം രാജ്യത്ത് ഞെട്ടലുണ്ടാക്കുന്നു. വിവാഹമോചനത്തിന് ശേഷം മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന 42കാരിയെ വീണ്ടും ഒരുമിച്ച് ജീവിക്കാമെന്ന വാഗ്ദാനം നൽകി മുൻഭർത്താവ് വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് തൊട്ടുമുമ്പ് ഇരുവരും ചേർന്ന് ചിത്രീകരിച്ച ഇൻസ്റ്റഗ്രാം റീൽ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം കൂടുതൽ ശ്രദ്ധ നേടിയത്.
വിവാഹമോചനത്തിന് ശേഷം സരോജ് സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മുൻഭർത്താവ് ഗുർമീത് സിംഗ് വീണ്ടും ബന്ധം പുനഃസ്ഥാപിക്കണമെന്ന് അറിയിച്ചതിനെ തുടർന്നാണ് ഇരുവരും കണ്ടുമുട്ടിയത്. കൂടിക്കാഴ്ചയ്ക്കിടെ സരോജിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇരുവരും ചേർന്ന് ഒരു റീൽ ചിത്രീകരിക്കുകയും ഉടൻതന്നെ അത് അപ്‌ലോഡ് ചെയ്യുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.
പ്രണയഗാനം പശ്ചാത്തലമാക്കിയ വീഡിയോയിൽ ഇരുവരും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്നതും മുൻഭർത്താവ് വിജയചിഹ്നം കാണിക്കുന്നതും കാണാം. എന്നാൽ പിന്നീട് നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ റീൽ കേസിലെ നിർണായക തെളിവുകളിലൊന്നായി മാറുകയായിരുന്നു.
റീൽ ചിത്രീകരിച്ചശേഷം സ്ത്രീയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ മുൻഭർത്താവ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ അവിടെവച്ച് തന്നെ മരിച്ചതായാണ് പൊലീസ് പറയുന്നത്. തുടർന്ന് മൃതദേഹം സമീപത്തെ വയലിൽ കുഴിച്ചുമൂടാൻ ഇയാൾ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇതിനിടെ സ്ത്രീയുടെ നിലവിളി കേട്ട് സമീപത്ത് ആട്ടിൻകൂട്ടത്തെ മേയിച്ചിരുന്ന ഒരാൾ വിവരം ഗ്രാമവാസികളെ അറിയിക്കുകയായിരുന്നു. നാട്ടുകാർ സ്ഥലത്തെത്തിയതോടെ മുൻഭർത്താവ് അവിടെനിന്ന് രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോയെന്നും പ്രതിയുടെ ഉദ്ദേശ്യമെന്തായിരുന്നുവെന്നും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്നും ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.<blockquote class=”twitter-tweet” data-media-max-width=”560″><p lang=”en” dir=”ltr”>In a chilling case reported from Jandwala Mira Sangla village in Fazilka district, a man allegedly called his divorced wife for a meeting on the pretext of reconciliation, murdered her with a sharp-edged weapon and buried her body in a field to destroy evidence.<br><br>The victim,… <a href=”https://t.co/l8c8Q168lq”>pic.twitter.com/l8c8Q168lq</a></p>— Hate Detector 🔍 (@HateDetectors) <a href=”https://x.com/HateDetectors/status/2083504207144058973?ref_src=twsrc%5Etfw”>August 1, 2026</a></blockquote> <script async src=”https://platform.x.com/widgets.js” charset=”utf-8″></script>


















































