കോഴിക്കോട്: പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് (മാർട്ടിൻ) എതിരെ വായ്പ തട്ടിപ്പ് കേസ്. കോഴിക്കോട് സിറ്റി പൊലീസിന് കീഴിലുള്ള സഹകരണ സംഘത്തിലാണ് തട്ടിപ്പ് നടന്നത്.രണ്ടര ലക്ഷം രൂപയുടെ വായ്പ രേഖയിന്മേല്‍ 25 ലക്ഷത്തിന്‍റെ വായ്പയാണ് അനുവദിച്ചത്. കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.സംഘത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലെ 11 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സഹകരണ വകുപ്പ് ഇൻസ്പെക്ടറെയും കേസില്‍ പ്രതി ചേര്‍ത്തു.ജാമ്യം നിന്ന ജീവനക്കാരനാണ് പരാതി നല്‍കിയത്. നേരത്തെ നല്‍കിയ പരാതിയില്‍ കേസ് എടുക്കാഞ്ഞതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് വീണ്ടും പരാതി നല്‍കുകയായിരുന്നു.
നിലവിലെ ഭരണസമിതിയില്‍ ഏറെയും ഇടത് അനുകൂല ജീവനക്കാറാണ്. അഞ്ചുവർഷം മുമ്പുവരെ കമ്മീഷണറുടെ മേൽ നോട്ടത്തിലായിരുന്നു പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം. പിന്നീട് ഇടതു സർക്കാരിന്റെ പിന്ബലത്തോടെ സഹരണ വകുപ്പ് രജിസ്ട്രാറുടെ കീഴിൽ സൊസൈറ്റി കൊണ്ടുവരികയും അങ്ങനെ അഡ്മിനിട്രേഷൻ ബോർഡിൽ നിന്നും കമ്മീഷണറെ ഒഴിവാക്കുകയും സൊസൈറ്റി പൊതുതിരഞ്ഞെടുപ്പ് നടത്തി ഇടതു അനുകൂല സംഘടന അധികാരത്തിൽ വരികയുമായിരുന്നു. അതിനു ശേഷമാണ് ഇത്തരം സാമ്പത്തീക ക്രമക്കേടുകൾ നടക്കുന്നതെന്നും മെമ്പർമാരായിട്ടുള്ള പോലീസുകാർ പറയുന്നു. കമ്മീഷണറെ അധികാര പരിധിയിൽ നിന്നും ഒഴിവാക്കിയതിനാൽ സൊസൈറ്റിയുടെ പ്രവർത്തനത്തെ സംബന്ധിച്ച പരാതികൾക്കുമേൽ കമ്മീഷണർക്ക് നടപടിയെടുക്കുന്നതിന് പരിമിതിയുണ്ടെന്നും അവർ പറഞ്ഞു. വായ്പ തിരിച്ചടവുകൾ നല്കുന്ന തീയ്യതി മാറ്റി, പലിശ കൂടുതൽ വാങ്ങുന്നുവെനന് ആരോപണവും സൊസൈറ്റിയ്ക്ക് നേരെ ഉയർന്നിട്ടുണ്ട്.



















































