അജ്മീര്‍: മൊണാലിസയെ കാണ്മാനില്ലെന്ന് ഭർത്താവ് . ഫർമാൻ ഖാൻ തന്നെയാണ് മൊണാലിസ ഒളിച്ചോടി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചത്. താൻ അജ്മീറിലും പുഷ്കറിലും അവളെ തിരഞ്ഞു എന്നാൽ കണ്ടെത്താൻ ആയില്ലെന്നും ഇനി ജോദ്പൂരിൽ പോയി അന്വേഷണം തുടരുമെന്നും ഫർമാൻ വിഡിയോയിൽ പറയുന്നു. എന്നാൽ വിഡിയോ വൈറലായതോടെ മൊണാലിസയുടെ വീട്ടുകാർ ഫർമാനെതിരെ രംഗത്തെത്തി. മകളുടെ തിരോധാനത്തിനു പിന്നിൽ ഫർമാനാണെന്നാണ് അമ്മ ലതാഭായ് പറയുന്നത്.
ഏകദേശം 15, 20 ദിവസങ്ങൾക്ക് മുമ്പ് മൊണാലിസ അമ്മയെ വിളിച്ചിരുന്നുവെന്നും എന്നാൽ അധികനേരം സംസാരിക്കാൻ അനുവദിക്കാതെ ഫർമാൻ ഫോൺ തട്ടിപ്പറിച്ചുവെന്നും ലതാഭായ് പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ പട്ടികവർഗ കമ്മീഷന്റെയും ഇടപെടലിനെത്തുടർന്ന്, മധ്യപ്രദേശ് സർക്കാരിന്റെ നിർദ്ദേശപ്രകാരം മൊണാലിസയുടെ യഥാർത്ഥ ജനന തീയതി വെളിപ്പെടുത്തി.
അതിന്റെ അടിസ്ഥാനത്തിൽ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ ഫാർമനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



















































