പുനലൂർ: ഗണേഷ്‌കുമാറിനെ യൂണിയനിൽ കയറ്റരുത്, അവനിത് നശിപ്പിച്ചേ പോകൂ എന്ന് ജീവിച്ചിരിക്കുമ്പോൾതന്നെ ഗണേഷിന്റെ അച്ഛനും അഞ്ചുപതിറ്റാണ്ടിലധികം പത്തനാപുരം താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ പ്രസിഡന്റുമായിരുന്ന മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ള തന്നോടു പറഞ്ഞിരുന്നെന്ന് താത്‌കാലികസമിതി ചെയർമാൻ കരിക്കത്തിൽ കെ. തങ്കപ്പൻപിള്ള.
ബാലകൃഷ്ണപിള്ളയുടെ പ്രവചനം കൃത്യമായിരുന്നെന്ന് ഇപ്പോൾ യൂണിയൻ സമിതി അംഗങ്ങൾക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുനലൂരിലെ യൂണിയൻ ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ പ്രസിഡന്റായിരുന്ന ഗണേഷ്‌കുമാർ കഴിഞ്ഞമാസം 28-ന് നടന്ന യൂണിയൻ കമ്മിറ്റി യോഗത്തിൽ വളരെ മോശമായി പെരുമാറിയതാണ് ഭരണസമിതി പിരിച്ചുവിടുന്നതിൽ കലാശിച്ചത്.














































