തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മനപ്പൂർവം ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം നടക്കുന്നുവെന്നും ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ജാമ്യം കിട്ടാൻ സാഹചര്യമൊരുക്കുന്നുവെന്നും എസ് ഐ ടിയെക്കുറിച്ചു സംശയമുണ്ടെന്നും ആരോപണമുയർത്തി കെ. മുരളീധരൻ ജയിലിൽ കിടക്കുന്നവർക്ക് ജാമ്യം ലഭിക്കാൻ അവസരമൊരുക്കുന്നു. തന്ത്രി എന്തോ വലിയ തെറ്റ് ചെയ്‌തെന്ന് വരുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
അതേ സമയം, ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം 2017 ൽ തന്ത്രിക്ക് കൈമാറുന്ന ചടങ്ങിലെ നിർണായക ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നു. വാജിവാഹനം തന്ത്രിക്ക് കൈമാറിയത് താൻ അറിയാതെയാണെന്ന് അന്നത്തെ ദേവസ്വം ബോർഡിലുണ്ടായിരുന്ന സിപിഎം അംഗം കെ രാഘവന്‍റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, രാഘവന്‍റെ വാദം പൊളിയുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 2017 ലെ ദേവസ്വം പ്രസിഡണ്ട് പ്രയാർ ഗോപാലകൃഷ്ണനെയും കോൺഗ്രസ് പ്രതിനിധിയായ ദേവസ്വം ബോർഡ് അംഗം അജയ് തറയിലിനെയും കുടുക്കും വിധമുള്ള വെളിപ്പെടുത്തലാണിത്. പഴയ കൊടിമരം മാറ്റിയപ്പോൾ അതിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരര് രാജീവർക്ക് കൈമാറിയത് 2012 ദേവസ്വം ഉത്തരവ് മറികടന്നായിരുന്നു എന്നും രാഘവൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ കൈമാറ്റ ദൃശ്യങ്ങൾ പുറത്തുവന്നത് രാഘവനും വിനയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.















































