നാഗപട്ടണം: സംസ്ഥാനങ്ങളുടെ അധികാരത്തിൽ നിന്നും കാർഷിക വിപണികളുടെ നിയന്ത്രണാധികാരം കവർന്നെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ ചെറുത്തുനില്പ് സംഘടിപ്പിക്കണമെന്ന് കാർഷിക വികസന- കർഷകക്ഷേമ വകുപ്പുമന്ത്രി പി പ്രസാദ്. ഇക്കാര്യത്തിൽ കേരളത്തിന്റെ വിയോജിപ്പ് കേന്ദ്ര സർക്കാരിനെ അറി യിക്കും. ദേശീയ കാർഷിക വിപ ണന നയസമീപനരേഖ പിൻവലിക്കണമെന്ന ആവശ്യം പ്രമേയമായി അംഗീകരിച്ച് കേന്ദ്ര സർ ക്കാരിന് നൽകും. അഖിലേന്ത്യാ കിസാൻ സഭ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിർദിഷ്ട ദേശീയ കാർഷിക വിപണന നയം രാജ്യത്തിൻ്റെ കാർഷിക സമ്പദ്ഘടനയെ തകർക്കും. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ദശലക്ഷകണക്കിന് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുഃ സഹമാക്കും. യഥാർത്ഥത്തിൽ റദ്ദാക്കപ്പെട്ട മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവാതിലിലൂടെ കൊണ്ടുവരികയാണ് കേന്ദ്ര സർ ക്കാർ. ഇത് അപകടകരമാണ്. അന്ന ദാതാക്കളെ അവഗണിക്കുകയും ആട്ടിയോടിക്കുകയുമാണ് കേന്ദ്ര സർക്കാർ.
സംസ്ഥാനങ്ങ ളുമായി കൂടിയാലോചിക്കാതെ കേന്ദ്രം ആഗോള വ്യാപാര കരാ റുകളിൽ ഏർപ്പെടുകയാണ്. ഇത്ആഭ്യന്തര കാർഷിക വിപണിയെ തകർക്കുകയും കാർഷികോല്പന്ന ങ്ങളുടെ വിലയിടിവിന് കാരണ മാവുകയും ചെയ്യുന്നുവെന്നും പി പ്രസാദ് പറഞ്ഞു.